Monday, April 1, 2013

ഒരു വിലങ്ങാടന്‍ വീര ഗാഥ

മി. രോഷൻ ഫ്രാൻസീസ് അല്മായ ശബ്ദം ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്‌ 

അഭിഷിക്തരായ  പുരോഹിതരുടെ അനാശാസ്യ പ്രവര്‍ത്തികളുടെ കഥകള്‍ അനുദിനം എന്നതുപോലെ ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുകൊണ്ടൊന്നും കുലുങ്ങുന്നതല്ല കേരളത്തിലെ സീറോ മലബാര്‍ സഭയുടെ സഹനദാസന്മാര്‍. രസകരമായ ഒരു പുതിയ കഥ പറയാം കേട്ടോളൂ. ഈ കഥ കേട്ടാല്‍ കേരളത്തിലെ വൈദികരുടെ ഭരണരീതിയെപ്പറ്റിയും വ്യക്തമായ ചിത്രം കിട്ടും. കോഴിക്കോട് ജില്ലയില്‍ വടകര – കല്ലാച്ചി വഴി രണ്ടു മണിക്കൂര്‍ സഞ്ചരിച്ചാല്‍ എത്തുന്ന സ്ഥലമാണ്, പൂര്‍ണ്ണമായും കുടിയേറ്റ കേന്ദ്രമായ മനോഹരവും ഫലഭൂയിഷ്ടവുമായ വിലങ്ങാട് എന്ന ഗ്രാമം. പള്ളിയും പട്ടക്കാരും ഇല്ലാതിരുന്ന ആദ്യകാലത്ത് അറിയാവുന്ന പ്രാര്‍ഥനയും ചൊല്ലി, മരണമടഞ്ഞ മാതാപിതാക്കന്മാരെ അവര്‍ അടക്കിയിരുന്നു. മലമ്പനിയോടും മണ്ണിനോടും വിടാതെ പൊരുതി അവര്‍ വിലങ്ങാടിനെ സമ്പന്നമാക്കി. താമസിയാതെ ഒരു കൊച്ചു പള്ളിയുമുണ്ടായി. അടുത്ത കാലത്ത് അത് പുതുക്കി പണിതു. ഇപ്പോഴിരിക്കുന്ന വികാരിയച്ചന്‍റെ നേതൃത്വത്തില്‍ അനേകം ലക്ഷങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തങ്ങളും നടന്നു.  ഇതിനിടെ അച്ചന്‍ കാറ് വാങ്ങുന്നു, ഒപ്പം പല പരോപകാര പ്രവൃത്തികളും സമൃദ്ധമായി നടക്കുന്നുണ്ടായിരുന്നു.

Thursday, March 28, 2013

ഒരു പെസഹായുടെ സ്മരണ

By ടി ആർ മേലൂർ 

വർഷങ്ങൾ പത്തമ്പതു കഴിഞ്ഞു. എങ്കിലും എല്ലാം ഇന്നലെയെന്നപോലെ ഇപ്പോഴും ഓർമ്മയിലുണ്ട്.

Monday, March 25, 2013

മിയാമിയില്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്റര്‍


മംഗളം ദിനപ്പത്രത്തിൽ നിന്നും 
മയാമി: മിയാമിയിലെ ക്‌നാനായ കത്തോലിക്കാ സമൂഹത്തിന്റെ ചിരകാലാഭിലാഷമായ കമ്മ്യൂണിറ്റി സെന്ററിന്റെ വെഞ്ചരിപ്പ്‌ കര്‍മ്മവും പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്‌ഘാടനവും മാര്‍ച്ച്‌ 9 ശനിയാഴ്‌ച വമ്പിച്ച ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നടത്തപ്പെട്ടു. ഫാ. ജെമി പുതുശ്ശേരില്‍ കമ്മ്യൂണിറ്റി സെന്റര്‍ വെഞ്ചരിച്ചു. കെ.സി.സി.എന്‍ .എ. പ്രസിഡന്റ്‌ ടോമി മ്യാല്‍ക്കരപ്പുറത്ത്‌ കമ്മ്യൂണിറ്റി സെന്ററിന്റെ ഔപചാരികമായ ഉദ്‌ഘാടനം നിര്‍വഹിച്ചു. കെ.സി.സി.എന്‍ .എ. പ്രസിഡന്റായതിനുശേഷം ആദ്യമായി പങ്കെടുക്കുന്ന പൊതുപരിപാടി ഒരു കമ്മ്യൂണിറ്റി സെന്ററിന്റെ ഉദ്‌ഘാടന കര്‍മ്മം ആയതിനാല്‍ ടോമി സന്തോഷം രേഖപ്പെടുത്തി. ക്‌നാനായ സംഘടനകളുടെ നേതൃത്വത്തില്‍ കൂടുതല്‍ കമ്മ്യൂണിറ്റി സെന്ററുകള്‍ വടക്കേ അമേരിക്കയില്‍ ഉണ്ടാകട്ടെയെന്ന്‌ അദ്ദേഹം ആശംസിച്ചു. 17 നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാവുന്ന ക്‌നാനായ സമുദായത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ യാതൊരു വിട്ടുവീഴ്‌ചയും അനുവദിക്കുകയില്ലെന്ന് ടോമി മ്യാല്‍ക്കരപ്പുറത്ത്‌ പ്രഖ്യാപിച്ചു.
കെ.സി.എ.എസ്‌.എഫ്‌. പ്രസിഡന്റ്‌ സഞ്‌ജയ്‌ നടുപ്പറമ്പില്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വടക്കേ അമേരിക്കന്‍ ക്‌നാനായ സമുദായം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന അവസരത്തില്‍ അസോസിയേഷന്റെ പേരില്‍ തന്നെ ഈ സ്ഥാപനം പടുത്തുയര്‍ത്തുവാന്‍ കഴിഞ്ഞതില്‍ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി. മിയാമിയിലെ അറുപതോളം ക്‌നാനായ കുടുംബങ്ങളുടെ ഐക്യബോധവും കൂട്ടായ്‌മയുമാണ്‌ ഈ നേട്ടത്തിന്‌ പിന്നിലെന്ന്‌ സഞ്‌ജയ്‌ പ്രസ്‌താവിച്ചു. ഇത്‌ യാഥാര്‍ത്ഥ്യമാക്കി മാറ്റുവാന്‍ കഠിനാദ്ധ്വാനം ചെയ്‌ത മയാമിയിലെ ക്‌നാനായ സഹോദരങ്ങള്‍ക്ക്‌ സഞ്‌ജയ്‌ നടപ്പുറമ്പില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്‌തു. ഷാജന്‍ പുളീക്കല്‍ സ്വാഗതം പറഞ്ഞു.

ഫ്രാൻസീസ് പാപ്പ - മാർ ആലഞ്ചേരിയും കൽദായ മക്കളും സൂക്ഷിച്ച് സംസാരിക്കുക

കഴിഞ്ഞ പത്തു മുപ്പതു വര്ഷങ്ങളായി കൽദായവാദികളുടെ ഭാഗത്ത് നിന്നും അനേകം ആരോപണങ്ങളുടെ കല്ലേറുകൾ സഹിക്കേണ്ടി വന്ന ഒരു വിശുദ്ധനാണ് ഫ്രാൻസീസ് സേവിയർ . ഇന്ത്യയിലെ ആദ്യത്തെ പുണ്ണ്യവാളൻ എന്നൊക്കെ പണ്ട് മഠത്തിലമ്മമാർ  കുഞ്ഞുങ്ങളെ പറഞ്ഞു പഠിപ്പിച്ചിരുന്ന ആ വിശുദ്ധന്റെ ചുമലിൽ  കൽദായ വാദികൾ കെട്ടിവയ്ക്കാത്ത കുറ്റങ്ങളില്ല . സുറിയാനി സഭയെ ലത്തിനീകരിച്ചവൻ, വാൾമുനയാൽ ജനങ്ങളെ മതം മാറ്റിയവൻ, ഗോവയിലെ inquisition നു ഉത്തരവാദിയായവൻ, കൊളോനിയളിസ്റ്റ്, അടിമക്കച്ഛവടക്കാരൻ, കപ്പൽ കൊള്ളക്കാരൻ എന്നുവേണ്ട അദ്ദേഹത്തിനു കൽദായർ കൊടുക്കാത്ത പേരുകളില്ല . ഇന്ത്യൻ മെയ്ഡ് വിശുദ്ധന്മാരും വിശുദ്ധാർദ്ധികളും പെരുകി വന്നപ്പോൾ വിശുദ്ധ ഫ്രാൻസീസ് സേവിയറിനെ വിസ്മൃതിയുടെ കുപ്പക്കുഴിയിലേക്ക് അവർ വലിച്ചെറിയുകയായിരുന്നു.

ഇപ്പോളിത് പറയാൻ മറ്റൊന്നുമല്ല കാരണം .  ചില പേപ്പൽ നിരീക്ഷകരുടെ അഭിപ്രായത്തിൽ പുതിയ പാപ്പ യുടെ നാമഹേതു  ഫ്രാൻസീസ് അസ്സീസി ആണെന്നാണ്‌ . എന്നാൽ ഞങ്ങളുടെ അഭിപ്രായം അതല്ല . താൻ അംഗമായ ഈശോ സഭയുടെ സ്ഥാപകരിൽ ഒരാളായ വിശുദ്ധ ഫ്രാൻസീസ് സേവിയർ നെ അനുകരിച്ചാണ് പുതിയ പാപ്പ ഫ്രാൻസീസ് എന്ന പേര് തിരഞ്ഞെടുത്തത് എന്ന് ഞങ്ങൾ വിശ്വസിക്കുന്ന .

തന്റെ സഭയുടെ സ്ഥാപകനും വിശുദ്ധനും ആയ ഫ്രാൻസീസ് സേവിയറിനെ അടക്കിയിരിക്കുന്ന ഇന്ത്യയിൽ ആ വിശുദ്ധനു സീറോ മലബാര് സഭാധികാരികളിൽ നിന്നും മാര് പവ്വത്തിൽ തുടങ്ങിയ കൽദായ വാദികളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന അവഹേളനത്തിലും ആക്ഷേപത്തിനും  എന്ത് മറുപടിയാണ് മാർപ്പാപ്പ കൊടുക്കാൻ പോകുന്നതെന്ന് അറിയുവാൻ ഞങ്ങൾ കാത്തിരിക്കുകയാണ് . അതുപോലെ തന്നെ ഈശോ സഭക്കാരുടെ ഭാരതത്തിലെ മിഷനറി പ്രവര്ത്തനങ്ങളെ കുറച്ചു വല്ലതുമാണോ കൽദായർ ടാർ അടിച്ചു കാട്ടിയിട്ടുള്ളത് .

സീറോ മലബാർ  സഭയുടെയും പ്രത്യേകിച്ച് അതിന്റെ പരമാധ്യക്ഷൻ മാർ ആലഞ്ചേരിയുടെയും ലത്തീൻ-ഈശോസഭ -ഫ്രാൻസീസ് സേവിയർ വിരുദ്ധ നടപടികളെയും   നയങ്ങളെയും പരസ്യ പ്രസ്താവനകളെയും പറ്റി  പരിശുദ്ധ തിരു സിംഹാസനത്തിനെ എത്രയും വേഗം ബോധ്യപ്പെടുത്തെണ്ടാതാണ് .


Saturday, March 23, 2013

റ്റി.. ഷ്യൂം..... റ്റി.. ഷ്യൂം....... ... റ്റി.. ഷ്യൂം..... റ്റി.. ഷ്യൂം.....

കരക്കമ്പിയാണ് . സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല . 

കഥാപാത്രം ടെക്സാസിലെ  കൽദായ ഹീറോ ഫാ. ജീൻസ്‌ . സ്കൂളിൽ നിന്നും പതിവിലും നേരത്തെ അപ്രദീക്ഷിതമായി വീട്ടിലെത്തിയ പതിനഞ്ച് വയസ്സുകാരി പെണ്‍കുട്ടി കാണുന്നത് മമ്മിയെ കെട്ടിപ്പിടിച്ചു കുംബസാരിപ്പിക്കുന്ന ഫാ ജീൻസിനെയാണ് . 

"What kind of priest are you? എന്ന് അവൾ അലറി ചോദിച്ചു . വിരണ്ടു വിളറിയ ജീൻസകുട്ടൻ സൈഡ് വാതിലൂടെ വലിഞ്ഞു, വണ്ടി കേറി സ്ഥലം വിട്ടു . 

പക്ഷെ കാര്യം അതുകൊണ്ട് തീർന്നില്ല  പെങ്കൊച്ച് ഡാഡിയോട് കാര്യം പറഞ്ഞു .  ഡാഡിയാകട്ടെ അദ്ദേഹത്തിൻറെ തടിമാടന്മാരായ സഹോദരന്മാരെയും കൂട്ടി ജീൻസിനെ വളഞ്ഞു . പിന്നെ റ്റി.. ഷ്യൂം..... റ്റി.. ഷ്യൂം....... ... റ്റി.. ഷ്യൂം..... റ്റി.. ഷ്യൂം..... ജീൻസിന്റെ ബെൽറ്റിനു താഴെ അവരുടെ  മുട്ടുകാൽ പല തവണ പതിഞ്ഞു എന്നാണു കേൾക്കുന്നത് . 

ഈ സംഭവത്തെപ്പറ്റി കൂടുതൽ അറിയാവുന്ന ഗാർ ലാന്ഡ് കാരുണ്ടെങ്കിൽ ദയവായി വിശദമായ റിപ്പോർട്ട്‌ അയച്ച് തന്നു വായനക്കാരുടെ ജിജ്ഞാസക്ക് അറുതി വരുത്തുക . 

Friday, March 22, 2013

ബിഷപ്പ് അങ്ങാടിയത്ത് മറുപടി പറയണം

കൊപ്പേൽ ഇടവക മുൻ വികാരിയും ഇപ്പോൾ മുൻ-വൈദികനുമായ മി മാത്യു ശാശ്ശേരിയുടെ ആഭാസപരമായ ഡബിൾ ലൈഫിനെപ്പറ്റി രൂപത മെത്രാൻ മാർ അങ്ങാടിയത്തിനു മുൻകൂട്ടി  അറിവുണ്ടായിരുന്നോ? അറിവുണ്ടായിരുന്നെങ്കിൽ തന്റെ കീഴിലുള്ള നിസ്സഹായരായ ആട്ടിൻപേടകളെ ആ അമ്പലക്കാളയിൽ നിന്നും സംരക്ഷിക്കാൻ എന്ത് നടപടികൾ അദ്ദേഹം കൈക്കൊണ്ടു? അല്ലെങ്കിൽ എന്തുകൊണ്ട് നടപടികൾ  ഒന്നും കൈക്കൊണ്ടില്ല? 

Wednesday, March 20, 2013

ഫാദർ മിസ്റ്റർ ശാശ്ശേരി: സഭാ താരമായി വന്നു, ഭാര്യാപഹാരിയായി പോയി

ചിക്കാഗോ സീറോ മലബാർ രൂപതയുടെ നാണം കെട്ട ചരിത്രത്തിൽ നാറിയ ഒരു പുതുവദ്ധ്യായം കൂടി. മമ്മൂട്ടിയെപ്പോലെ വന്ന ശാശ്ശേരി മാമുക്കോയയെ കടത്തി വെട്ടി, സ്വന്തം ബന്ധുവിന്റെ ഭാര്യയെ റാഞ്ചി സ്ഥലം വിട്ടു . 

ചിക്കാഗോ രൂപതയിൽ ചുരുങ്ങിയ കാലം മാത്രം സേവനം ചെയ്ത ശാശ്ശേരി പൌരോഹിത്യം ഉപേക്ഷിച്ചതിനു പിന്നിലുള്ള രഹസ്യങ്ങൾ ഇപ്പോളാണ് പതുക്കെ പുറത്തു വരുന്നത് . ചിക്കാഗോയിൽ അസ്ത്തേന്തിയായി ആയിരുന്നു അമേരിക്കയിലെ  അദ്ദേഹത്തിൻറെ ആദ്യത്തെ നിയമനം . അങ്ങനെ ഇവിടെ സേവനം അനുഷ്ടിക്കുമ്പോൾ തന്റെ ഒരകന്ന ബന്ധുവിന്റെ ചുവന്ന BMW കാർ അദ്ദേഹം ഓടിച്ചു കൊണ്ടിരുന്നത് അന്നുതന്നെ വളരെയേറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു . പ്രസ്തുത ബന്ധുവിന്റെ പത്നിയുമായി ശാശ്ശേരി പ്രണയത്തിലായി എന്നുവേണം പിൽക്കാലത്തെ സംഭവ വികാസങ്ങളിൽ നിന്നും അനുമാനിക്കുവാൻ . 

വികാരിയായി സേവനം ചെയ്യുന്ന ഇടവകയിൽ നിന്നും, അതും സ്വന്തം ബന്ധുവായ ഒരുത്തന്റെ ഭാര്യയെ അടിച്ചു കൊണ്ട് പോകണമെങ്കിൽ എത്ര നികൃഷ്ടനായ ഒരു വ്യക്തിയായിരിക്കണം ഈ വ്യക്തി . ചിക്കാഗോയിൽ വച്ചുതന്നെ സ്വന്തം ആത്മാവിനെ കാമുകിക്കു വിറ്റ അദ്ദേഹം അതിനുശേഷം ഒരു കൊല്ലത്തിലധികം കൊപ്പെളിൽ വികാരിയായി സേവനം അനുഷ്ടിച്ചു എന്ന് പറയുമ്പോൾ ഏതു തരത്തിലുള്ള ദൈവദ്രോഹിയായിരുന്നു ഇയ്യാൾ എന്ന് മനസ്സിലാക്കാം . സന്തോഷത്തിലും സമാധാനത്തിലും കഴിഞ്ഞിരുന്ന ഒരു കുടുംബത്തെ അദ്ദേഹം നശിപ്പിച്ചു . കടുത്ത കൽദായ വാദികളായ ആ സ്ത്രീയുടെ കുടുംബ ശാഖയെത്തന്നെ  അദ്ദേഹം ലോകത്തിനു മുമ്പിൽ പരിഹാസപാത്രമാക്കി . 

ചിക്കാഗോയിൽ ആയിരുന്നപ്പോൾ CCD ക്ലാസ്സുകളിൽ ഏതെങ്കിലും പെങ്കൊച്ചിന്റെ കണംകാൽ കണ്ടാൽ ഉടനെ ഈ ശാശ്ശേരിയിൽ ഒളിഞ്ഞിരുന്ന   സദാചാര പോലീസ് സട കുടഞ്ഞെഴുന്നെല്ക്കുമായിരുന്നു . യൂത്തുകളെയും യൂത്തികളെയും അനാശാസ്യ പ്രവർത്തനങ്ങളിൽ നിന്നും പിന്തിരിക്കുവാൻ പള്ളിയും പരിസരവും നിരീക്ഷണ ക്യാമറ കൊണ്ട് നിറച്ചു ഈ കള്ളക്കപടപ്പരിഷ. വെള്ളയടിച്ച  ആ കുഴിമാടം കബളിപ്പിച്ചത് അമേരിക്കൻ വിശ്വാസികളെയാണ് . ഒപ്പം നശിപ്പിച്ചത് ഒരു കുടുംബത്തെയും . 

Monday, March 18, 2013

കണ്ണേ മടങ്ങൂ....


ഇരുത്തി ചിന്തിപ്പിക്കുന്ന നിരവധി ശോകരംഗങ്ങളുമായാണ് ആലഞ്ചേരി പിതാവ് കേരളത്തിലേക്ക് മടങ്ങുക. സീറോ മലബാര്‍ സഭയുടെ താളത്തിനൊത്ത് തുള്ളുന്ന ഒരു മാര്‍പ്പാപ്പയെ കുടിയിരുത്താമെന്നുള്ള പ്രതിക്ഷകള്‍ സഫലമായില്ല. പൌരസ്ത്യ സഭകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതാണ് ഏറ്റവും വലിയ തലവേദനയെന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പാക്കും ബോധ്യമായിരുന്നതുകൊണ്ടാവണം ആദ്യ നടപടികളില്‍ തന്നെ അവരുമായി ഒരു ചര്‍ച്ച അദ്ദേഹം നിശ്ചയിച്ചത് എന്ന് പറയാതെ വയ്യ. AD 52 ല്‍ ഭാരതത്തില്‍ രൂപം കൊണ്ട സഭ ഇന്ന് എട്ട് കഷണങ്ങളാണ്. 1665 ല്‍ മലങ്കരയും മലബാറുമായി അത് പിരിഞ്ഞു. 1814ല്‍ മലബാര്‍ സഭ സീറോ-മലബാറായും, കല്ദായാ-സുറിയാനിയായും വേര്‍പിരിഞ്ഞു. ഇന്ന് സീറോ മലബാര്‍ സഭ വഴിപിരിയുമെങ്കില്‍ അത്  ഒരു വ്യത്യസ്ത സവിശേഷതയോടെയായിരിക്കും: സീറോ -മെത്രാന്‍ സഭയും, സീറോ – അല്മായാ സഭയുമായിരിക്കും ഇനി ഇവിടെ ഉണ്ടാവുക. സഭാധികാരികള്‍ എത്ര പിമ്പോട്ടു ചിന്തിച്ചോ അതിലേറെ മുമ്പോട്ട്‌ അല്മായന്‍ ചിന്തിക്കുമ്പോള്‍ മറ്റൊന്ന് സംഭവിക്കാന്‍ സാധ്യതയില്ല.

Sunday, March 17, 2013

വ്യാജ സിദ്ധന്മാർക്കെതിരെ നടപടിയെടുക്കുക

തൊട്ടടുത്ത രണ്ടാഴ്ച്ചകളിലായി രണ്ടു ധ്യാനങ്ങൾക്കാണ്  ചിക്കാഗോ സീറോ മലബാർ കത്തീഡ്രൽ വേദിയായത് . ആദ്യത്തേത് ബിഷപ്പ് ജോർജ് ഞരളക്കാട്ടിന്റെ ഏകദിന ധ്യാനം. വിഷയം "വിശ്വാസം". അത്ഭുതങ്ങൾ ഒന്നും തന്നെ നടക്കാതിരുന്ന ഈ ധ്യാനം  സാമാന്യ മനുഷ്യർക്ക്‌ ഒരുവിധം ദഹിക്കുന്നതായിരുന്നു

Saturday, March 16, 2013

ഇരുള്‍ മൂടിയ വഴികള്‍ !



ശ്രീ രോഷൻ ഫ്രാൻസിസ് അല്മായ ശബ്ദം ബ്ലോഗിൽ പ്രസിദ്ധീകരിച്ചത് 

റോം  ശാന്തമായി, പക്ഷെ സിറോ മലബാര്‍ പുകയുകയാണെന്നാണ് വാര്‍ത്തകളും പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. ഫ്രാന്‍സിസ് ഒന്നാമന്‍, പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വിനയവും, എളിമയും ഉള്ള ഒരാളെ തിരഞ്ഞെടുക്കുവാന്‍ സാധിച്ചുവെന്നാണ് മലയാളികളായ നമ്മുടെ കര്‍ദ്ദിനാളന്മാര്‍ പ്രതികരിച്ചത്. കേട്ടിടത്തോളം സത്യമാണെങ്കില്‍ സ്വയം പാകംചെയ്യുകയും, സ്വയം വാഹനമോടിക്കുകയും, ലളിതമായ ക്രമീകരണങ്ങള്‍ മാത്രമുള്ള ഒരു കൊച്ചു വീട്ടില്‍ താമസിക്കുകയും,  അത്യാവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ മാത്രം, അതും എക്കണോമി ക്ലാസ്സില്‍ അനുചരന്മാര്‍ ഇല്ലാതെ, വിമാനം ഉപയോഗിക്കുകയും ചെയ്തു പോന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പ സിറോ മലബാറിന് കൊടുത്ത സന്ദേശം താക്കീതല്ലെങ്കില്‍ മറ്റെന്താണ്?

Monday, March 11, 2013

ഗാര്‍ലാന്ഡ് പള്ളിയില്‍ കയ്യാങ്കളിയോടെ കലാമേളക്ക് തിരശ്ശീല

റ്റെക്സാസ് പ്രദേശത്തെ സീറോ മലബാര്‍ ഇടവകകളുടെ സംയുക്ത പങ്കാളിത്തത്തോടെ ഗാര്‍ ലാന്ഡ് പള്ളിയില്‍ വച്ചു നടത്തപ്പെട്ട  IPTF കലാമേള തകര്‍പ്പന്‍ കൂട്ടയടിയോടെ ഇന്നലെ സമാപിച്ചു. ശനിയും ഞായറുമായി അരങ്ങേറിയ പ്രസ്തുത മേളയില്‍ ജനക്കൂട്ടം വളരെ കുറവായിരുന്നതിനാല്‍ കൂട്ടയടിയിലും ഞങ്ങള്‍ ഉദ്ദേശിച്ച അത്ര പങ്കാളിത്തം ഉണ്ടായില്ല എന്ന് ഖേദപൂര്‍വ്വം ഞങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു .

സംഭവത്തെപ്പറ്റി ദൃക്സാക്ഷികള്‍ പറയുന്നത് ഇങ്ങനെ:
കഴിഞ്ഞ വര്ഷം കൊപ്പേല്‍ പള്ളിയില്‍ വച്ചു നടത്തിയ ഇതേ കലാമേള വളരെ ഭംഗിയായി നടന്നിരുന്നു . പങ്കെടുത്തവരില്‍ അര്‍ഹതപ്പെട്ടവര്‍ക്ക്‌ സമ്മാനങ്ങളും കിട്ടി . മാതാപിതാക്കളില്‍ നിന്നോ പങ്കെടുത്ത കുട്ടികളില്‍ നിന്നോ സംഘാടകര്‍ക്ക് യാതൊരു പരാതിയും ഇല്ലായിരുന്നു . വളരെ നിഷ്പക്ഷമായ രീതിയില്‍ നടത്തിയ വിധി നിര്‍ണ്ണയത്തിനു ജഡ്ജി മാരായി സേവനം ചെയ്തവര്‍ ഏവരുടെയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു .

എന്നാല്‍ ഇക്കൊല്ലത്തെ സ്ഥിതി അതല്ലായിരുന്നു . കലയോ കലാബോധമോ നാലയല്‍പക്കത്ത് കൂടി പോകാത്ത കുറെ ലോക്കല്‍ പ്രാഞ്ചിയേട്ടന്മാരെ ജഡ്ജി മാരായി സംഘാടകര്‍ നിയമിച്ചു . കല്‍ദായ പ്രമാണികളുടെ കുഞ്ഞുങ്ങള്‍ക്ക്‌ എല്ലാത്തിനും ഫസ്റ്റ് കിട്ടണമെന്ന ലാക്കു മാത്രമായിരുന്നു ഇതിനു പിന്നില്‍ . ജഡ്ജി മാര്‍ അവരെ എല്‌പ്പിച്ച ജോലി വളരെ ഭംഗിയായിത്തന്നെ ചെയ്തു .  പേരിനു വേണ്ടിയെങ്കിലും കല്‍ദായന്റെതല്ലാത്ത ഒരു കുട്ടിക്ക് ഒരു ഫസ്റ്റ് കൊടുക്കാനുള്ള സാമാന്ന്യ വിവരം ഒരു ജഡ്ജിക്കും ഉണ്ടായില്ല .  അവസാനം നിഷ്പക്ഷരായ മാതാപിതാക്കള്‍ക്ക് കൈകള്‍ തരിച്ചു . രോഷാകുലരായ അവര്‍ ജഡ്ജിമാരുടെ കോളറിനു പിടച്ചു . ഇടപെട്ട സംഘാടകര്‍ക്കും കിട്ടി നല്ല പൊട്ടീര് . ഇതോടെ കണ്ടു നിന്നവര്‍ക്കും ആവേശം കൂടി . സര്‍വരും ഗോദയിലേക്ക് എടുത്തു ചാടി . പിന്നെ ഉന്തും തള്ളും , ഒച്ചയും ബഹളവും . പല  പ്രാഞ്ചിയേട്ടന്മാര്‍ക്കും ചില സ്ത്രീ രത്നങ്ങളുടെ കയ്യുടെ ചൂടറിയാന്‍ കഴിഞ്ഞു എന്നാണു പറയപ്പെടുന്നത് .

ഇതോടെ IPTF  കലാ സംഗമത്തിന്‍റെ  ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയാണ്  അടിച്ചു കയറിയിരിക്കുന്നത് എന്നാണു നിരീക്ഷകര്‍ പറയുന്നത് . ശവപ്പെട്ടിയുടെ കാര്യം പറയുമ്പോള്‍ ഒരു കാര്യം എടുത്തു പറയാതിരിക്കാന്‍ വയ്യ . ശവപ്പെട്ടി ജോജിയുടെ അവസ്ഥ വളരെ കഷ്ടമാണ് . കടവായ്പ തിരിച്ചടക്കാന്‍ അദ്ദേഹം ഞെളിപിരി കൊള്ളുകയാണ് എന്നാണറിവ് . ജനങ്ങള്‍ ആണെങ്കില്‍ കൂട്ടത്തോടെ ഇ ട്ടിട്ടു പോകുകയാണ് . എങ്കിലും കൊപ്പേല്‍ പള്ളിയുടെ ആഭ്യന്തര കാര്യങ്ങളില്‍ കയ്യിട്ടു വാരുവാന്‍ അദ്ദേഹത്തിനു ബഹു താല്‍പ്പര്യമാണ് താനും . 

Thursday, March 7, 2013

പ്രതിഷേധജാഥയുടെ വന്‍വിജയം ക്നാനായര്‍ക്കു വീര്യം പകര്‍ന്നു


പ്രതിഷേധ പ്രകടനം മാര്‍ അങ്ങാടിയത്തിന് ഒരു പുത്തരിയല്ല . കൊപ്പേല്‍ പള്ളിയില്‍ ക്രൂശിത രൂപം എടുത്തു മാറ്റി ക്ലാവര്‍ കുരിശ് വയ്ക്കണമെന്ന് വാശി പിടിച്ച അങ്ങാടിയത്തിന് പള്ളിക്ക് മുമ്പില്‍ പ്രാര്‍ഥനാ വിജില്‍ നടത്തിയാണ് ജനങ്ങള്‍ മറുപടി കൊടുത്തത് . സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട്ട് വരെ പ്രതിഷേധ പ്രകടനം വ്യാപിച്ചപ്പോള്‍ മാര്‍ അങ്ങാടിയത്തിന്റെ ഖ്യാതി ലോകമാകെ വ്യാപിച്ചു . അമേരിക്കന്‍ വാര്‍ത്താ മാധ്യമങ്ങളിലും ടി വി ചാനലുകളിലും നാനാവിധ ബ്ലോഗുകളിലും ഇത്രയേറെ ഇത്രയേറെ നിറഞ്ഞു നിന്ന മറ്റൊരു മെത്രാന്‍ ആരുണ്ട്‌?


ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ 11വര്‍ഷത്തെ ചരിത്രഗാഥയില്‍ പുതുതായി എഴുതിചേര്‍ത്ത  ചീഞ്ഞഴിഞ്ഞ ഒരധ്യായമാണ് ഈ മാര്‍ച്ച്‌ മൂന്നിന്  നടന്ന പ്രകടന ജാഥ . സംഘാടകരെപ്പോലും വിസ്മയിപ്പിച്ചുകൊണ്ട്‌ ആയിരക്കണക്കിന് ക്നാനായ സഹോദരങ്ങളാണ് ബിഷപ്പ് അങ്ങാടിയത്തിന്റെ ആസ്ഥാനത്തിനു മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.   സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ഇത്രയും വലിയ ഒരു പ്രതിഷേധ പ്രകടനം മറ്റൊരു മെത്രാനും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തോന്നുന്നില്ല . സ്ത്രീകളും കുട്ടികളും യുവതീയുവാക്കളും പ്രായം ചെന്നവരും അടങ്ങിയ ആ വമ്പിച്ച ജനക്കൂട്ടത്തിന്റെ പ്രതിഷേധാഗ്നിയെ തണുപ്പിക്കാന്‍ മാര്‍ച്ച്‌മാസ തണുപ്പിനൊ ഉറഞ്ഞുകൂടിയ മഞ്ഞിനൊ  കഴിഞ്ഞില്ല എന്നതാണ് സത്യം . ഇക്കാര്യത്തില്‍ ബണ്ടി ചോര്‍ അറക്കലിനെയും അയാത്തോള്ള പവ്വത്തിലിനെയും കടത്തിവെട്ടി റെക്കോര്‍ഡ് ഇട്ടിരിക്കുന്നു നമ്മുടെ സ്വന്തം അങ്ങാടിയത്ത്  .


ക്നാനായ കേന്ദ്രങ്ങള്‍ പറയുന്നത് സത്യമാണെങ്കില്‍ ഇതൊരു തുടക്കം മാത്രം. തങ്ങളുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായി നേടിയെടുക്കുന്നത് വരെ ചിക്കാഗോ രൂപതക്കും ക്നാനായ ആത്മീയ നേതാക്കള്‍ക്കുമെതിരെ സന്ധിയില്ലാ സമരം നടത്തുമെന്നാണ് അവര്‍ പറയുന്നത് . KCS ന്റെ നേതൃത്ത്വത്തില്‍ ചിക്കാഗോയില്‍ വിവധ തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ക്ക് പദ്ധതികള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞു .  Occupy Wall Street മോഡലില്‍ Occupy Cathedral എന്ന ഒരു സമരമുറയെപ്പറ്റിയും സംഘാടകര്‍ ആലോചിക്കുന്നുണ്ട് . അതനുസരിച്ച് KCS അംഗങ്ങള്‍ ഞായറാഴ്ചകളില്‍ നേരത്തെ തന്നെ കത്തീഡ്രല്‍ പള്ളിയിലെത്തി  നൂറോ നൂറ്റമ്പതോ കാറുകള്‍ കത്തീഡ്രല്‍ പാര്‍ക്കിംഗ് ലോട്ടില്‍ പാര്‍ക്ക് ചെയ്യുകയും പള്ളിയുടെ അകത്തു മുന്‍ നിരയില്‍ ത്തന്നെ ഇരിപ്പുറപ്പിക്കുകയും ചെയ്യും .


Sunday, March 3, 2013

ക്നാനായ പ്രകടന ജാഥ - സ്പെഷ്യല്‍ ന്യൂസും വിഡിയോകളും



ചിക്കാഗോ രൂപതയുടെ ആസ്ഥാനത്തിനു അടുത്തുള്ള സ്കൂള്‍ ഗ്രൗണ്ടില്‍ കൃത്യം 12:45 നു തന്നെ ചാര്‍ട്ടര്‍ ബസ്സുകള്‍ എത്താന്‍ തുടങ്ങി . സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിന് ജനങ്ങളാണ് ആദ്യത്തെ ഏഴെട്ടു ബസ്സുകളിലായി എത്തിച്ചേര്‍ന്നത് . സ്ഥല പരിമിതി കൊണ്ട് പോലീസ് ഇതില്‍ക്കൂടുതല്‍ ബസ്സുകളെ ഒരേ സമയം പാര്‍ക്കിംഗ് ലോട്ടിലേക്ക് കടത്തി വിട്ടില്ല. ബാക്കി ബസ്സുകള്‍ കുറെ ദൂരെ മറ്റൊരിടത്ത് കാത്തു കിടക്കുകയായിരുന്നു. ബസ്സുകള്‍ തിരിച്ചു പോകുന്നതനുസരിച്ചു മറ്റു ബസ്സുകള്‍ കൂടുതല്‍ ജനങ്ങളുമായി എത്തിക്കൊണ്ടിരുന്നു .

നൂറുകണക്കിന് ജനങ്ങള്‍ ബസ്സുകളിലായി വന്നു കൊണ്ടിരിക്കുകയാണ് . പ്രകടന ജാഥ ഇതുവരെ തുടങ്ങിയിട്ടില്ല . പാര്‍ക്കിംഗ് ലോട്ട് ജനങ്ങളെക്കൊണ്ട് നിറഞ്ഞു കൊണ്ടിരിക്കുന്നു . അരമന സ്ഥിതി ചെയ്യുന്ന Elmhurst എന്ന സബര്ബിനെ സംബന്ധിച്ചിടത്തോളം അത് കണ്ടിട്ടുള്ള ഏറ്റവും വലിയൊരു ജനക്കൂട്ടമാണ് ഇത് . ഡസന്‍ കണക്കിന് പോലീസുകാരാണ് പ്രകടന വഴിയില്‍ ഉടനീളം നിലയുറപ്പിച്ചിരിക്കുന്നത് .

ഏറ്റവും ചുരുങ്ങിയത് 2500 പേരെങ്കിലും ഈ പ്രകടനത്തില്‍ പങ്കെടുത്തുകാണും എന്ന് കണക്കാക്ക പ്പെടുന്നു . അരമനയുടെ മുമ്പില്‍  പോലീസ് ബാരിക്കേഡ് വച്ച് പ്രവേശനം കര്‍ശനമാക്കിയിരുന്നു . അരമനയില്‍ ആരും ഉള്ളതായി തോന്നിയില്ല . ബിഷപ്പ് ഞങ്ങള്‍ മുമ്പ് പറഞ്ഞിരുന്നത് പോലെ നേരത്തെ തന്നെ മുങ്ങിയിരുന്നു . എങ്കിലും രണ്ടാം നിലയുടെ മുകളില്‍ നിന്നും ജനലിക്കൂടി ആരോ എത്തി നോക്കുന്നത് കാണാമായിരുന്നു .

കേരളത്തില്‍ നിന്നും രണ്ടു മെത്രാന്മാര്‍ ഇന്ന് ചിക്കാഗോ കത്തീദ്രളില്‍ സന്ദര്‍ശകരാണ്‌ . കൂടാതെ പോട്ട ധ്യാന ടീം നയിക്കുന്ന ധ്യാനത്തിന്റെ അവസാന ദിവസവും . എന്നിട്ടും രൂപതാക്ഷ്യക്ഷന്‍ പ്രത്യക്ഷത്തില്‍ ഇല്ല. കുഞ്ഞാടുകളെ ചെന്നായ്ക്കള്‍ ആക്രമിക്കുന്ന കണ്ടു പേടിച്ചു മുങ്ങുന്ന ഇടയന്മാരെപ്പറ്റി സുവിശേഷത്തില്‍ വായിച്ചിട്ടുണ്ട് . പക്ഷെ സ്വന്തം ആട്ടിന്‍ പറ്റത്തെ ഭയപ്പെട്ട്  ഒളിച്ചോടുന്ന ഇടയനെ കാണുന്നത് ഇത് ആദ്യമായാണ്‌ . 

അരമനജാഥ ഇന്ന്

ചിക്കാഗോ രൂപത മെത്രാന്‍ മാര്‍ അങ്ങാടിയത്തിന്റെ അരമനയിലേക്ക് ക്നാനായ സമുദായത്തിന്‍റെ ദേശീയ സംഘടനയായ KCCNA യുടെ നേതൃത്ത്വത്തില്‍ ഇന്ന്  നടക്കാനിരിക്കുന്ന പ്രകടന ജാഥക്കായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നൂറു കണക്കിന് ജനങ്ങള്‍ ചിക്കാഗോയ്ല്‍ എത്തിക്കഴിഞ്ഞു .

Friday, March 1, 2013

അങ്ങാടിയില്‍ തോറ്റതിന്


(2011 നവംബര്‍ ലക്കം ബിലാത്തി മലയാളി-യില്‍ പ്രസധീകരിച്ചത്)

ഇപ്പന്റപ്പന്‍ നാട്ടിലെ അറിയപ്പെടുന്ന ഒരു പിശുക്കനായിരുന്നു. പക്ഷെ പള്ളിപ്പെരുന്നാളുകള്‍ ഏറ്റെടുത്തു കഴിക്കുന്ന കാര്യത്തിലും മെത്രാന്മാര്‍ക്കു പിരിവുകൊടുക്കുന്ന കാര്യത്തിലും ധാരാളിയായിരുന്നു. അപ്പന്റെ പിശുക്ക് ചില കാര്യങ്ങളില്‍ ഇപ്പനു പകര്‍ന്നു കിട്ടിയിട്ടുണ്ട്. കോളേജില്‍ മോടിയായി വസ്ത്രംധരിച്ചു പോകുന്നവരില്‍ ഒരാളാണു ഞാന്‍. പലര്‍ക്കും അതിന്റെ രഹസ്യം പിടികിട്ടിയിട്ടില്ല.

എരുമേലി കൊരട്ടി പുത്തന്‍ പള്ളിയിലെ കള്ള പൂജാരി ..

തോമസ്‌ മാത്യു -

ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ കത്തോലിക്കാ സഭയുടെ അപ്പസ്തോലിക ദൗത്യം നിര്‍ദ്ദിഷ്ട കാരണങ്ങളാല്‍ പൂര്‍ത്തിയാക്കി വിടവാങ്ങി. ഇതെല്ലാവര്‍ക്കും മാതൃക തന്നെ. രാജിക്ക് പിന്നിലെ ഒറ്റപ്പെട്ട ധാരാളം പശ്ചാത്തല കാരണങ്ങളെക്കുറിച്ചോ ഒന്നുമല്ല ഇവിടെ വിഷയം. സഭയിലെ നട്ടെല്ലായി കൂട്ടുനിന്നു സഹകരിക്കേണ്ടവര്‍-അവര്‍ സഭയിലെ പുരോഹിതരും മെത്രാന്മാരും കര്‍ദ്ദിനാള്‍മാരും ,പിന്നെ അല്‍മായരും- അദ്ദേഹത്തെ ശാരീരികമായും മാനസികമായും ദുര്‍ബലനാക്കി. ഇത്തരം നിരവധി പുരോഹിതന്മാര്‍ സീറോ മലബാര്‍ സഭയില്‍ ഉണ്ടെന്നത് ഖേദപൂര്‍വ്വം പറയട്ടെ. ധാരാളം ഉദാഹരണങ്ങള്‍ പറയാന്‍ കഴിയും. അതിവിടെ കഴിയുകയില്ല.

Thursday, February 28, 2013

ചിക്കാഗോ വന്‍ പ്രതിഷേധ റാലിക്കൊരുങ്ങുന്നു

അമേരിക്കന്‍ ക്നാനായ മാതൃ സംഘടനയായ KCNNA യുടെ ആഭിമുഖ്യത്തില്‍ ചിക്കാഗോ രൂപതാസ്ഥാനത്തെക്ക് ഈ വരുന്ന ഞായറാഴ്ച നടത്തുവാനിരിക്കുന്ന പ്രകടന റാലിയുടെ ഒരുക്കങ്ങള്‍ സുഗമമായി പുരോഗമിച്ചു വരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു. അന്നുച്ഛകഴിഞ്ഞു 12:30 ഓടെ അരമനയുടെ സമീപത്തുള്ള Sandburg Middle സ്കൂളിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ ചിക്കാഗോയുടെ വിവിധഭാഗത്തു നിന്നും ഷട്ടില്‍ ബസ്സുകള്‍  വഴി പ്രകടനക്കാര്‍ ഒത്തുകൂടും . 12 ചാര്‍ട്ടര്‍ ബസ്സുകള്‍ ഇതിനായി ബന്ധപ്പെട്ടവര്‍ തയ്യാറാക്കി നിറുത്തിയിട്ടുണ്ട്‌ .

Wednesday, February 27, 2013

ഈ തീരുമാനം ഒരു മാതൃകയാകട്ടെ.!

ജോര്‍ജു കുറ്റിക്കാട്ട്, ജര്‍മ്മനി 

ഗുരുതരമായ പ്രശ്നങ്ങള്‍ വത്തിക്കാനിലും പോപ്പിനും ഉണ്ട്. കത്തോലിക്കാ സഭയ്ക്ക് ആകെമാനം പ്രശ്നങ്ങള്‍ ആഗോളമായി നിലനില്‍ക്കുന്നു. ഒരു പോപ്പ് സ്ഥാനം ഒഴിഞ്ഞത് കൊണ്ട് അവ തീരുന്നില്ല. മാര്‍ ബെനെഡിക്ട് പതിനാറാമന്‍ ലോകം കണ്ടതില്‍ ഏറ്റവും കൂടുതലായി സഭയ്ക്കുള്ളില്‍ നിന്നുതന്നെ എതിര്‍പ്പിന്‍റെ ശക്തിയെ നേരിട്ടയാളും സമാധാനപ്രിയനും യേശുവിന്‍റെസഭയെ നേരായ വഴിക്കു കൊണ്ടുവരാനും പണിപ്പെട്ട വ്യക്തിത്വമാണ്. സഭയ്ക്ക് ഒരു നിര്‍വചനം നല്‍കി. സഭ, അഭിഷിക്തരും അല്‍മായരും ചേര്‍ന്ന ദൈവിക സമൂഹമാണ് എന്ന് അദ്ദേഹം ലോകത്തോടും സഭയോടും വ്യക്തമാക്കി.

Monday, February 25, 2013

മാര്‍ ആലഞ്ചേരി മൃഗഡോക്റ്ററെ കഴുതയാക്കി

Endogamy സംബന്ധിച്ച് ക്നാനായ സമുദായത്തില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയെപ്പറ്റിയുള്ള ചര്‍ച്ച സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട്ട് വച്ചു നടന്നു . ക്നാനായ അല്മായരെ പ്രതിനിധീകരിച്ചു KCCNA പ്രസിഡന്റ്‌ ഡോ ഷീന്‌സ് ആകശാലയും, ക്നാനായ റീജിയനെ പ്രതിനിധീകരിച്ചു ഫാ മുത്തോലവും, കോട്ടയം രൂപത ബിഷപ്പുമാരായ മാര്‍ മൂലക്കാട്ടും മാര്‍ പണ്ടാരശ്ശേരിയുമാണ് സഭാ തലവന്‍ മാര്‍ ആലഞ്ചേരിയുമായി കൂടിക്കാഴ്ച്ച നടത്തിയത് .

കൂടിക്കാഴ്ച്ച വന്‍ വിജയമായിരുന്നു എന്നാണു വേള്‍ഡ് ക്നാ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വിലയിരുത്തുന്നതു. ഡോ ഷീന്‌സിനെ, ഗോലിയാത്തിനെ തോല്‍പ്പിച്ച ദാവീദായിട്ടും, ക്നാനായ സമുദായത്തിന്‍റെ രക്ഷകനായിട്ടും, ഒരു അഭിനവ ക്നായി ത്തോമ്മനായിട്ടുപോലും  പ്രസ്തുത മാധ്യമങ്ങള്‍ പുകള്‍ത്തി കണ്ടു .

യഥാര്‍ത്ഥ സത്യം ഡോ ഷീന്‌സിനൊ ക്നാനായാക്കാര്‍ക്കോ മനസ്സിലായിട്ടുണ്ടോ എന്ന് ഞങ്ങള്‍ സംശയിക്കുന്നു .

ഒന്നര മണിക്കൂര്‍ നേരത്തെ ചര്‍ച്ചക്കൊടുവില്‍ ഡോ ഷീന്‌സ് എന്ന മൃഗഡോക്റ്ററെ ഡോ ആലഞ്ചേരി ഒരു മരക്കഴുതയാക്കി എന്നതാണ് സത്യം .

എങ്ങനെ ആലഞ്ചേരി അദ്ദേഹത്തെ മരക്കഴുതയാക്കി? വിശദമായ നിരൂപണം ഉടനെ . 

Sunday, February 24, 2013

DNA ടെസ്റ്റ്‌ നടത്തേണ്ടത് മാര്‍ അങ്ങാടിയത്തിന്റെ

ഗോളടിക്കാന്‍ പറ്റാതെ വരുമ്പോള്‍ ഗോള്‍ പോസ്റ്റ്‌ മാറ്റി നാട്ടുക: ഇതാണ് മാര്‍ അങ്ങാടിയത്തിന്റെ ശൈലി . രൂപതയിലെ വിവിധ ഇടവകകളില്‍ നടന്ന കൌണ്‍സില്‍ തിരഞ്ഞെടുപ്പ് തന്നെ എടുക്കുക . "തിരഞ്ഞെടുപ്പ്" എന്നതിനെ വിശേഷിപ്പിച്ചാല്‍ അത് ജനാധിപത്യ പ്രക്രിയെ അധിക്ഷേപിക്കുകയായിരിക്കും .

Friday, February 22, 2013

ഡോ ഷീന്‍സ്: അതെ പിതാവേ, അല്ല പിതാവേ, എസ് പിതാവേ

അമേരിക്കന്‍ ക്നാനായ സമൂഹത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഈ ഇരുപത്തിയാറാം തീയതി സീറോ മലബാര്‍ സഭാസ്ഥാനത്തു മാര്‍ ആലഞ്ചേരി വിളിച്ചു കൂട്ടിയിരിക്കുന്ന മീറ്റിംഗ് സഭാധികാരികളുടെ തട്ടിപ്പിന്റെ മറ്റൊരു ഭാഗമാണ്. പ്രശങ്ങള്‍ക്ക് പരിഹാരം കാണുകയല്ല, പ്രത്യുത മാര്‍ച്ച്‌ മൂന്നിന് നടക്കാനിരിക്കുന്ന അരമന മാര്‍ച്ചില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുക: ഇത് മാത്രമാണ് ഈ മീറ്റിങ്ങിനു പിന്നിലുള്ള ഗൂഡോദ്ദേശം. മഹാവേന്ദ്രന്മാരായ നമ്മുടെ സഭാധികാരികള്‍  തന്ത്രപൂര്‍വ്വം ഒരുക്കിയിരിക്കുന്ന കെണി കുഴിയിലേക്ക് കണ്ണുമടച്ചു എടുത്ത് ചാടുകയാണ് KCCNA പ്രസിഡന്റ്‌ ഡോ. ഷീന്‍സ് ആകശാലയില്‍. ഇതു ആത്മഹത്യയാണ്

Thursday, February 21, 2013

പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്‌ ബിഷപ്പും അദ്ദേഹത്തിന്‍റെ ഗൂണ്ടാകളും

ചിക്കാഗോ രൂപതയുടെ കീഴിലുള്ള ഇടവകകളിലും മിഷനുകളിലും ഈയിടെ നടന്ന പാരിഷ് കൌണ്‍സില്‍ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുവാന്‍ ബിഷപ്പ് അങ്ങാടിയത്ത് സര്‍വ കളികളും കളിച്ചു എന്നതാണ് സത്യം. തുറന്നതും സ്വതന്ത്രവുമായ ഇലെക്ഷന് പകരം നറുക്കെടുപ്പിലൂടെയും നോമിനേഷനില്‍ക്കൂടിയും സ്വന്തം ആളുകളെ തിരുകിക്കയറ്റുകയാണ് അദ്ദേഹം ചെയ്തതു.

ഇത്രയൊക്കെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ബിഷപ്പിന്‍റെ ശിങ്കിടികള്‍ക്ക് ഒരിടത്തും ഭൂരിപക്ഷം പിടിച്ചടക്കാന്‍ പറ്റിയില്ല എന്നതാണ് സത്യം. ലോകം മുഴുവന്‍ ഉറ്റു നോക്കിക്കൊണ്ടിരുന്ന കൊപ്പേല്‍ പള്ളിയില്‍ പോലും ബിഷപ്പിന് രക്ഷ കിട്ടിയില്ല. അവിടെ നാല് കൈക്കാരന്മാരില്‍ മൂന്നു പേരും കല്‍ദായ വിരുദ്ധരാണ് എന്നാണു അറിവ് .

സ്വന്തം നിലയും വിലയും കളഞ്ഞു എന്തിനീ മെത്രാന്‍ ഇതുപോലുള്ള മൂന്നാം തരം രാഷ്ട്രീയം കളിക്കുന്നു എന്ന് മനസ്സിലാകുന്നില്ല. ജനക്ഷേമം ആണ് ബിഷപ്പിന്‍റെ താല്‍പര്യമെങ്കില്‍ സ്വന്തം പ്രതിനിധികളെ തിരഞ്ഞെടുക്കുവാന്‍ എന്തുകൊണ്ട് അദ്ദേഹം പൊതുജനങ്ങളെ അനുവദിക്കുന്നില്ല. തനിക്കു വേണ്ടപ്പെട്ടവരെ വളഞ്ഞ വഴിക്ക് പാരിഷ് കൌന്സിലുകളില്‍ തള്ളിക്കയട്ടുന്നതിനു പിറകിലുള്ള ദുരുദ്ദേശം ആര്‍ക്കും മനസ്സിലാക്കാം.

കൊപ്പെളിലെ പ്രശ്നങ്ങള്‍ക്ക് ഈ അടുത്ത കാലത്തൊന്നും അറുതി വരുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല . അവിടെ ശാശ്വത സമാധാനം സംജാതമാകണമെന്നു ള്ള ആഗ്രഹം രൂപതാധിക്രുതര്‍ക്ക് ഉണ്ടെന്നും  ഞങ്ങള്‍ക്ക് തോന്നുന്നില്ല.  . കൊപ്പെളില്‍ എന്നും പ്രശനം സ്രിഷിടിച്ച് ബ്ലോഗുകളുടെയും ജനങ്ങളുടെയും ശ്രദ്ധ അവിടെ കേന്ദ്രീകരിച്ചുകൊണ്ട് മറ്റിടങ്ങളിലെല്ലാം ജനവിരുദ്ധ-വിശ്വാസ വിരുദ്ധ -സഭാ വിരുദ്ധ നടപടികള്‍ തുടരാനാണ് ബിഷപ്പിന്റെ  പദ്ധതി . ഫാ ജോണ്‍സ്റ്റി ക്ക് സുഗമമായ രീതിയില്‍ ഇടവക ഭരിച്ചു കൊണ്ടുപോകുവാനുള്ള കാലാവസ്ഥ ബിഷപ്പും അദ്ദേഹത്തിന്‍റെ കിങ്കരന്മാരും കൂടി  കൊപ്പെളില്‍ ഉണ്ടാക്കില്ല എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു .



Wednesday, February 20, 2013

A 'good' priest's lurid fall — to suspected meth dealer


From the time he joined the priesthood three decades ago, he seemed destined to become a star. As a confidant to two bishops and then as the erudite and clubbable pastor of two churches, Msgr. Kevin Wallin was a towering figure in the Roman Catholic Church in southwestern Connecticut.

Monsignor Kevin Wallin Parishioners felt buoyed by his homilies. They hungrily signed up for his far-flung spiritual pilgrimages, flocked to church fund-raisers to catch his melodious voice interpreting show tunes. He attended opera with a man who would become a cardinal and he himself appeared bound for a bishop’s miter.
But then about two years ago troubling questions began to be whispered. He acted odd. He was thinner. He walked stooped over. He was absent. Was he sick? Or dying? And then the spicy talk about suspicious men trooping in and out of the rectory.

ക്നാനായ മക്കള്‍ ചിക്കാഗോ അരമനയിലേക്കു പ്രതിഷേധറാലിക്കൊരുങ്ങുന്നു

ക്നാനായ സമുദായത്തിന്‍റെ ദേശീയ സംഘടനയായ KCCNA യുടെ നേതൃത്ത്വത്തില്‍ ചിക്കാഗോ രൂപത മെത്രാന്‍ മാര്‍ അങ്ങാടിയത്തിന്റെ അരമനയിലേക്കു നടത്താനിരിക്കുന്ന പ്രതിഷേധ ജാഥയുടെ ഒരുക്കങ്ങള്‍ തകൃതിയായി പുരോഗമിക്കുന്നതായി world kna, chikago kna എന്നീ ബ്ലോഗുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. മാര്‍ച്ച്‌ മൂന്നിന് നടക്കാനിരിക്കുന്ന പ്രസ്തുത റാലിയില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിന് ജനങ്ങള്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടല്‍.

അരമന സ്ഥിതി ചെയ്യുന്നത് residential area ആയതിനാല്‍ പ്രകടനത്തിന് അനുവാദം നിഷേധിക്കപ്പെടുമെന്നു തല്‍പ്പരകക്ഷികള്‍ ചില ഗുണ്ടുകള്‍ ഇറക്കിയിരുന്നു. എന്നാല്‍ പ്രകടനം നടത്തുവാന്‍ സ്ഥലം പോലീസ് വകുപ്പില്‍ നിന്നും അനുമതി ലഭിച്ചതോടെ അത് ചീറ്റിപ്പോയി. KCCNA റിജിയണല്‍ വൈസ് പ്രസിഡണ്ട്‌ ഷിജു ചിറയത്തില്‍,. കെ. സി. എസ് . പ്രസിഡന്റ്‌ ജോര്‍ജ് തോട്ടപ്പുറം, മുന്‍ കെ സി എസ് പ്രസിഡന്റ്‌ സിറിയക് കൂവക്കാട്ടില്‍, കെ സി എസ് ഫിനാന്‍സ് ചെയര്‍മാന്‍ ജയ്മോന്‍ നന്ദികാട്ട് എന്നിവര്‍ ബന്ധപ്പെട്ട അധികാരികളുമായി നടത്തിയ ഒന്നര മണിക്കൂര്‍ നേരത്തെ ചര്‍ച്ചയില്‍ പ്രകടനത്തിനുള്ള അനുമതി നല്‍കപ്പെടുകയായിരുന്നു.

പ്രകടനത്തിന് അനുമതി ലഭിച്ചതോടെ വിഭ്രാന്തിയിലാണ് അരമന നിവാസികള്‍. ബിഷപ്പ് അങ്ങാടിയത്ത് അന്നേ ദിവസത്തിനു മുമ്പ് തന്നെ മുങ്ങുമെന്നാണ് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ ഞങ്ങളോട് പറഞ്ഞത് . ബിഷപ്പ് മുങ്ങും എന്ന ചുറ്റുപാടില്‍ ചാന്‍സലര്‍ വേത്താനവും, VG തുണ്ടത്തിലും, വിനോദിനിയും അഭയ കേന്ദ്രങ്ങള്‍ അന്ന്വേഷിച്ചുകൊണ്ടിരിക്കുന്നു .


Monday, February 18, 2013

കൊപ്പേല്‍ ഇടവക വളര്‍ച്ചയുടെ പാതയില്‍

ചിക്കാഗോ രൂപതാ ബിഷപ്പിനെ നിരാശനാക്കിക്കൊണ്ട് കൊപ്പേല്‍ ഇടവക ധ്രുതമായ് വളരുന്നു. കല്‍ദായ ഗ്രൂപ്പിന്റെ ഷോ കേസ് ആയ ഗാര്‍ ലാന്ഡ് പള്ളിയില്‍ നിന്നും അംഗങ്ങള്‍ ആഴ്ച തോറും പൊഴിയുന്നതിനു സമാനമായി ആണ് കൊപ്പെലിന്റെ വളര്‍ച്ച.

മുന്നൂറോളം കുടുംബങ്ങള്‍ക്ക് ഉതകുന്ന ഒന്നായിരുന്നു കൊപ്പേല്‍ പള്ളി. എന്നാല്‍ കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കകം അംഗസംഘ്യയില്‍ ഗണ്യമായ വര്‍ധനയാണ് അവിടെ ഉണ്ടായത്. ഈ പ്രവണത വരും വര്‍ഷങ്ങളിലും തുടരും എന്നാണു വിലയിരുത്തല്‍.

ഈ പശ്ചാത്തലത്തില്‍ എന്ത് ചെയ്യണം എന്നുള്ളതിനെപ്പറ്റി പല ആശയങ്ങളും കഴിഞ്ഞ പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇപ്പോള്‍ നിലവിലുള്ള പള്ളിക്കെട്ടിടം ഇടിച്ച് നിരത്തി പുതിയതൊന്നു പണിയുകയോ അല്ലെങ്കില്‍ വലിയ ഒന്ന് പുതുതായി വാങ്ങുകയോ ചെയ്യുക എന്ന് ഒരു ന്യൂന പക്ഷം വാശി പിടിച്ചു. എന്നാല്‍ ബിഷപ്പ് അങ്ങാടിയത്തും വികാരിയും അംഗീകരിച്ച, നിലവിലുള്ള പള്ളിയുടെ ഭിത്തി പൊളിച്ചു വിസ്ത്രിതി കൂട്ടുക എന്ന ആശയം ജനങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയാണ് ചെയ്തത്. ബിഷപ്പിന്‍റെ ആശയത്തിനെതിരെ കൈപൊക്കിയവര്‍ അദ്ദേഹത്തിന്‍റെ പക്ഷക്കാരായ കല്‍ദായ വാദികള്‍ തന്നെയായിരുന്നു എന്നത് ഒരു വിരോധാഭാസം തന്നെയായിരുന്നു. നിലവിലുള്ള പള്ളിക്ക് വലുപ്പം കൂട്ടുമ്പോള്‍ ക്രൂശിത രൂപം സ്ഥാപിച്ചിട്ടുള്ള അള്‍ത്താരയില്‍ മാറ്റങ്ങള്‍ ഒന്നും വരില്ല എന്നതാണ് ബിഷപ്പിനെതിരെ കൈപൊക്കുവാന്‍ അവരെ പ്രേരിപ്പിച്ചത് എന്ന് വേണം മനസ്സിലാക്കുവാന്‍.

Saturday, February 16, 2013

“കച്ചോടം പൊട്ടിയപ്പം വട്ടായിപ്പോയി...”

കടപ്പാട്: worldkna.blogspot.com

അണലിയും കരിമൂര്‍ഖനും പോയിട്ട് നീര്‍ക്കോലി പോലുമില്ലാത്ത ലോകത്താണ് അമേരിക്കന്‍ വിശാസികള്‍  ജീവിക്കുന്നതെങ്കിലും അവരുടെ ചുറ്റിനും ഓലപാമ്പുളുടെ കൂമ്പാരമാണ്. ഞങ്ങളോട് കളിച്ചാല്‍, അപകടമരണം, കുട്ടികളുടെ ഭാവി, സാമ്പത്തികതകര്‍ച്ച, ദാമ്പത്യഭദ്രത.... എന്തെല്ലാമാണ്!

അയ്യോ, ഒരു വെറും നിസ്സാരം കത്തനാര്‍ വിചാരിച്ചാല്‍ ഇത്രയുമൊക്കെ നടക്കുമെങ്കില്‍ ഒരു മെത്രാനോ കര്‍ദിനാളോ വിചാരിച്ചാല്‍ എന്തൊക്കെ നടക്കും! അല്ല, ശപിക്കാന്‍ മാത്രമാണോ ഇവരുടെ കഴിവ്? അനുഗ്രഹിക്കാനുംകൂടി കഴിയുമായിരുന്നെങ്കില്‍ എന്തായിരുന്നേനെ ഈ ലോകത്തിന്റെ ഗതി. “നിരുപായ, നിസ്സഹായ, വിവശ, വികല, കൃശഗാത്ര”രായി കഴിയുന്ന എത്രപേര്‍ രക്ഷപ്പെട്ടേനെ!

അവര്‍ വിധവയുടെ ചില്ലിക്കാശ് മാത്രമല്ല, വിധവയെയും വിഴുങ്ങും!

കേരള കൌമുദിയില്‍ നിന്നും 

വിധവയുടെ വീട്ടിലെത്തിയ ഫാദറെ നാട്ടുകാ പൊക്കി


വെള്ളറട: വിധവയുടെ വീട്ടി ഇടയ്ക്കിടെ വരാറുള്ള ഫാദറെ നാട്ടുകാ കാത്തിരുന്ന് പിടികൂടി പെരുമാറിയ ശേഷം പൊലീസിലേല്പിച്ചു. പരാതി നകാ ആരും മുന്നോട്ട് വരാത്തതിനാപൊലീസ് പള്ളീലച്ചനെ വിട്ടയച്ചു.

Friday, February 15, 2013

അമേരിക്കന്‍ ക്നാനായ സമൂഹം പ്രക്ഷോഭണത്തിലേക്ക്

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമേരിക്കന്‍ സീറോ മലബാര്‍ സഭയിലെ  അല്‍മായ വിപ്ലവകാരികളുടെ അനൌദ്യോഗിക ജിഹ്വയായിരുന്ന സീറോ മലബാര്‍ വോയ്സ് എന്ന ബ്ലോഗ്‌, തല്‍ക്കാലത്തേക്ക് എന്ന് വിചാരിക്കട്ടെ, പ്രവര്‍ത്തനം നിറുത്തി വച്ചിരിക്കുന്നതായി കാണുന്നു. പുരോഗമന ചിന്തക്കാരായ അല്മായര്‍ക്കിടയില്‍ ഇത് വലിയൊരു ചിന്താക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനു തല്ക്കാലത്തെക്കെങ്കിലും ഒരു വിരാമമിടുക എന്ന ഏക ഉദ്ദേശത്തോടെ സീറോ മലബാര്‍ ലെയ്റ്റി വോയ്സ് എന്ന പേരില്‍ ഈ ബ്ലോഗിന് തുടക്കമിട്ട് സഹൃദയരായ അമേരിക്കന്‍ വിശ്വാസികള്‍ക് മുമ്പില്‍ ഞങ്ങള്‍ സമര്‍പ്പിക്കുകയാണ്.