മി. രോഷൻ ഫ്രാൻസീസ് അല്മായ ശബ്ദം ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്
അഭിഷിക്തരായ പുരോഹിതരുടെ അനാശാസ്യ പ്രവര്‍ത്തികളുടെ കഥകള്‍ അനുദിനം എന്നതുപോലെ ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുകൊണ്ടൊന്നും കുലുങ്ങുന്നതല്ല കേരളത്തിലെ സീറോ മലബാര്‍ സഭയുടെ സഹനദാസന്മാര്‍. രസകരമായ ഒരു പുതിയ കഥ പറയാം കേട്ടോളൂ. ഈ കഥ കേട്ടാല്‍ കേരളത്തിലെ വൈദികരുടെ ഭരണരീതിയെപ്പറ്റിയും വ്യക്തമായ ചിത്രം കിട്ടും. കോഴിക്കോട് ജില്ലയില്‍ വടകര – കല്ലാച്ചി വഴി രണ്ടു മണിക്കൂര്‍ സഞ്ചരിച്ചാല്‍ എത്തുന്ന സ്ഥലമാണ്, പൂര്‍ണ്ണമായും കുടിയേറ്റ കേന്ദ്രമായ മനോഹരവും ഫലഭൂയിഷ്ടവുമായ വിലങ്ങാട് എന്ന ഗ്രാമം. പള്ളിയും പട്ടക്കാരും ഇല്ലാതിരുന്ന ആദ്യകാലത്ത് അറിയാവുന്ന പ്രാര്‍ഥനയും ചൊല്ലി, മരണമടഞ്ഞ മാതാപിതാക്കന്മാരെ അവര്‍ അടക്കിയിരുന്നു. മലമ്പനിയോടും മണ്ണിനോടും വിടാതെ പൊരുതി അവര്‍ വിലങ്ങാടിനെ സമ്പന്നമാക്കി. താമസിയാതെ ഒരു കൊച്ചു പള്ളിയുമുണ്ടായി. അടുത്ത കാലത്ത് അത് പുതുക്കി പണിതു. ഇപ്പോഴിരിക്കുന്ന വികാരിയച്ചന്‍റെ നേതൃത്വത്തില്‍ അനേകം ലക്ഷങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തങ്ങളും നടന്നു. ഇതിനിടെ അച്ചന്‍ കാറ് വാങ്ങുന്നു, ഒപ്പം പല പരോപകാര പ്രവൃത്തികളും സമൃദ്ധമായി നടക്കുന്നുണ്ടായിരുന്നു.
അങ്ങിനെയിരിക്കെ പള്ളി വകയായി ഒരു സിമിത്തേരി പള്ളിയോടു ചേര്‍ന്ന് പണിയണമെന്ന ഒരു കൊച്ചു ‘കോടി’ ആഗ്രഹം അച്ചനുണ്ടായി (ഇപ്പോഴത്തേത് ഒരു കി. മീ. അകലെയാണ്). വികാരിയച്ചന്‍ സ്ഥലത്തെ ‘അതെയച്ചോ, ഉവ്വച്ചോ’ കമ്മറ്റിക്കാരെ രഹസ്യമായി വിവരം ധരിപ്പിച്ചു. ഒരു ഞായറാഴ്ച പള്ളിയില്‍ അദ്ദേഹം വിളിച്ചു പറഞ്ഞു, ‘ഇന്ന് ഇക്കാര്യം തീരുമാനിക്കാന്‍’ പൊതുയോഗം കൂടുന്നു. കുര്‍ബാന കഴിഞ്ഞു പുറത്തിറങ്ങിയാതെ ഒരു ചോദ്യം, ‘ഇത്തരം നിസ്സാര കാര്യങ്ങള്‍ മൂന്നു ഞായറാഴ്ചയെങ്കിലും മുന്നേ പള്ളിയില്‍ വിളിച്ചു പറയേണ്ടതുണ്ടല്ലോ’. ‘ഉവ്വ്’ അച്ചനും സമ്മതിച്ചു. അങ്ങിനെ അന്നത്തേ യോഗം മാറ്റി; അടുത്ത പൊതുയോഗം മൂന്നു ഞായറാഴ്ച പള്ളിയില്‍ വിളിച്ചു പറഞ്ഞതിനു ശേഷമാണ് കൂടിയത്. പക്ഷെ, പൊതു യോഗം ആ നിര്‍ദ്ദേശം നിഷ്കരുണം തള്ളി. ‘ഇനി മേലാല്‍ പള്ളി സംബന്ധമായ് ഒരു നിര്‍മ്മാണത്തിനും ആരും എന്‍റെയടുത്തു വരേണ്ടെന്നു’ പറഞ്ഞ് അച്ചനും ക്രൂദ്ധനായി നിഷ്കാസനം ചെയ്തു. ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ഒന്ന് കൂടി ഈ പ്രശ്നം പൊതു യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടു. പക്ഷെ, പഴയതിലും കൂടിയ ഭൂരിപക്ഷത്തില്‍ അതും തള്ളപ്പെട്ടു. അത് കെട്ടടങ്ങിയപ്പോള്‍ വീണ്ടും അച്ചന്‍റെ പ്രഖ്യാപനം വന്നു, ഇക്കാര്യം ആലോചിക്കാന്‍ കുര്‍ബാന കഴിഞ്ഞു പള്ളിക്കുള്ളില്‍ തന്നെ പൊതു യോഗം കൂടാന്‍ തീരുമാനിച്ചിരിക്കുന്നു.
ഇതിനെ എങ്ങിനെ പ്രതിരോധിക്കണമെന്നു നാട്ടുകാര്‍ ചിന്തിച്ചവശരാകുന്നതിനു മുമ്പ് ഒരു സംഭവം നടന്നു - കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ വികാരിയച്ചന്‍റെ കാറ് കിടക്കുന്നത് ഒരു വിലങ്ങാട്ടുകാരന്‍ ഡ്രൈവര്‍ കാണാന്‍ ഇടയായി. ഒന്ന് കൂടി ചുറ്റും തലതിരിച്ചപ്പോള്‍, അച്ചനെപ്പോലുള്ള ഒരാള്‍ ഒരു സ്ത്രിയുടെ മടിയില്‍ തലയും വെച്ച് ഒരു തൂണിന്‍റെ ചോട്ടില്‍. ഉണ്ട്. സൂക്ഷിച്ചു നോക്കി, വിലങ്ങാട്ടെ വികാരിയെപ്പോലെ തന്നെയിരിക്കുന്ന ഒരാള്‍. സംശയം തീര്‍ക്കാന്‍ കോഴിക്കോട്ടുള്ള രണ്ടു വിലങ്ങാട്ടുകാരെ ഫോണ്‍ ചെയ്തു വരുത്തി അവരെയും ഈ പീഢാനുഭവ രംഗങ്ങള്‍ കാണിച്ചു. ഒരു വിരുതന്‍ അത് മൊബൈലിലും പകര്‍ത്തി (എപ്പഴാ അത്യാവശ്യം വരുന്നതെന്ന് പറയാനാവില്ലോ). അവര്‍ക്കും സംശയമില്ല ഇത് നമ്മുടെ വികാരി തന്നെ. കൂടെയുള്ള സ്ത്രീയും വിലങ്ങാടുള്ളതല്ലേ, അവര്‍ അവരോട് തന്നെ പരസപരം ചോദിച്ചു നോക്കി. ഒരേ രൂപത്തിലുള്ള ഏഴോളം പേര്‍ ഈ ഭൂമിയില്‍ ഉള്ളപ്പോള്‍ അവര്‍ എങ്ങിനെ അതൊക്കെ തീര്ച്ചയാക്കും? അവര്‍ ആരോടും മിണ്ടിയില്ല. അച്ചന്‍ മടങ്ങി വിലങ്ങാട്ടെത്തിയപ്പോള്‍ നേരെ പള്ളിമുറിയില്‍ ചെന്ന് അച്ചനോട് തന്നെ പറഞ്ഞു, പള്ളിയില്‍ യോഗം കൂടി സിമിത്തെരിയെന്നു അച്ചന്‍ പറഞ്ഞാല്‍, വെസ്റ്റ് ഹില്ലെന്നു ഞങ്ങളും പറയും. ‘ഞാനോ വെസ്റ്റ് ഹില്ലിലോ!’ എന്നായി അച്ചന്‍ (ആ യോഗം ഏതായാലും മാറ്റി വെച്ചു).
നാട്ടുകാര്‍ വിടാന്‍ ഭാവമില്ലായിരുന്നു, അവര്‍ നേരെ രൂപതാബിഷപ്പിനെ ചെന്ന് കണ്ട്, ഈ സിവില്‍ എഞ്ചിനീയറെ ഉടന്‍ പിന്‍വലിക്കണമെന്നു കടുംപിടുത്തം പിടിച്ചെങ്കിലും .... അവസാനം മെത്രാന്‍റെ കെഞ്ചല്‍ ഫലം കണ്ടു. മെയ്യില്‍ പൊതു സ്ഥലം മാറ്റമുണ്ട്, ഞാന്‍ അദ്ദേഹത്തെ മാറ്റിക്കൊള്ളാമെന്ന ഉറപ്പില്‍ വിശ്വസിച്ച് കഥ ഇടവകക്ക് പുറത്തു പോകാതെ ഭദ്രമായി സൂക്ഷിക്കുന്നവരിന്നും. പാവങ്ങള്‍ അറിയുന്നുണ്ടോ എല്ലാ ഇടവകയിലും തന്നെ ഇത്തരം കഥകള്‍ അനുദിനം നടക്കുന്നുണ്ടെന്ന്! ഇപ്പോഴും ആ തിരുശിരസ്സിനോട് മുഖം ചേര്‍ത്തുവെച്ചു കുമ്പസാരിക്കുന്നവര്‍ ആത്മഗതം പറയുന്നുണ്ട്, ‘ഇതുപോലല്ലേ നമ്മുടെ കര്‍ത്താവിനെയും യൂദന്മാര്‍ പീഢിപ്പിച്ചത്?’ ആരെന്തൊക്കെ പറഞ്ഞാലും, വിലങ്ങാട്ടെ വികാരി ഇങ്ങിനെ ചെയ്യുമെന്നും ഞാന്‍ വിശ്വസിക്കുന്നില്ല, ഈ കേട്ടതൊക്കെ വെറും കിംവദന്തികളായെ കരുതുന്നുമുള്ളൂ. നമുക്കെല്ലാവര്‍ക്കും അങ്ങിനെ കരുതാം. സഭയെങ്കിലും രക്ഷപ്പെടട്ടെ.
കൊച്ച് ഉണ്ടായില്ലല്ലോ, കൊച്ച് ഉണ്ടായിരുന്നെങ്കില്‍, കൊച്ചിനേയും കൊന്ന് അവ൪ പേര് രക്ഷിച്ചേനേ.
ReplyDelete1984ല്‍, സംഭവിച്ചത് ഇത് തന്നേയായിരുന്നു. കല്ല്യാണം കഴിയത്ത സ്ത്രീ ഗ൪ഭണിയായതും, അവളുടെ വയത്തില്‍ കിടക്കുന്ന കൊച്ചിനേ കൊന്ന് കളയുകയും, പിന്നീട് അവളേ ഹ്യൂസ്റ്റനിലേക്ക് മാറ്റി താമസിപ്പിക്കുകയം, അവളേ വേറേയൊരുത്തനേകൊണ്ട് പെണ്ണ് കെട്ടിപ്പിക്കുകയും ചെയ്തു. ആ വൈദിക൯ ചിക്കാഗോ സീറോമലബാറിന്റെ രാജാവായി വാഴുന്നു.
Who is this ?
Deleteഫ്രാന്‍സിസ് മാര്‍പാപ്പയും കര്‍ദിനാള്‍ ആലഞ്ചേരിയും
ReplyDeleteതുറന്ന മനസോടെ (1)
കെ.എം. റോയ്
മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍, കോളമിസ്റ്റ്. കേരളപ്രകാശം, ദേശബന്ധു, കേരളഭൂഷണം,, എക്‌ണോമിക് ടൈംസ്, ദ ഹിന്ദു, യു.എന്‍. ഐ. എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. മംഗളത്തിന്റെ ജനറല്‍ എഡിറ്ററായി വിരമിച്ചു. ഇന്‍ഡ്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിന്റെ സെക്രട്ടറി ജനറല്‍ ആയിരുന്നു.
ബസുകളിലും തീവണ്ടിയിലും സഞ്ചരിച്ചുകൊണ്ടിരുന്ന അര്‍ജന്റീനയിലെ കര്‍ദിനാള്‍ മരിയോ ബെര്‍ഹോളിയോ ആണ് കത്തോലിക്കാ സഭയുടെ പുതിയ തലവനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഫ്രാന്‍സീസ് മാര്‍പാപ്പ. എയര്‍കണ്ടീഷന്‍ഡ് ആഡംബര കാറുകളില്‍ മാത്രം സഞ്ചരിക്കുന്ന കേരളത്തിലെ കത്തോലിക്കാ മെത്രാന്മാരുടെ വീക്ഷണത്തിലും ജീവിതരീതിയിലും ഇത് എന്തെങ്കിലും മാറ്റമുണ്ടാക്കുമോ? സാധാരണക്കാരായ വിശ്വാസികളുടെ മനസ് വായിക്കാന്‍ കഴിയുന്നവരായി മെത്രാന്മാരും മാറേണ്ടിവരും, തീര്‍ച്ച.
പറഞ്ഞ വാക്കുകളും കുറിച്ചിട്ട വാചകങ്ങളും വിശ്വസിക്കാമെങ്കില്‍ കേരള കത്തോലിക്കാ സഭയിലെ കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ കാലംചെയ്‌തത് വ്രണിതഹൃദയനായിട്ടാണ്.കത്തോലിക്കാ സഭയുടെ ഉടമസ്‌ഥതയിലുള്ള സ്‌കൂളുകളിലും കോളജുകളിലും വിദ്യാര്‍ഥികളുടെ പ്രവേശനത്തിനും അധ്യാപകരുടെ നിയമനത്തിനും ഭീമമായ കോഴപ്പണം പിരിച്ചെടുക്കുന്നു എന്ന വ്യാപകമായ പരാതിയെക്കുറിച്ചു കത്തോലിക്കാ ബിഷപുമാരുടെ സിനഡ് സമഗ്രമായി ചര്‍ച്ചചെയ്‌തതിനെത്തുടര്‍ന്ന് എല്ലാ ദേവാലയങ്ങളിലും വായിക്കാനായി ഒരു ഇടയലേഖനം പ്രസിദ്ധീകരിച്ചതിനു ശേഷമാണു മാര്‍ വര്‍ക്കി വിതയത്തില്‍ മരണത്തെ പുല്‍കിയത്.
'പാവപ്പെട്ട കുട്ടികള്‍ അവര്‍ പാവപ്പെട്ടവരായതുകൊണ്ടുമാത്രം യോഗ്യതയുണ്ടായിട്ടും വിദ്യാഭ്യാസത്തിന്റെ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന ഇന്നത്തെ അവസ്‌ഥയ്‌ക്കു അറുതി വരുത്തണം. സഭയുടെ സ്‌കൂളുകളും കോളജുകളും കുറെപ്പേര്‍ക്കു ജോലി കൊടുക്കാനോ പണം സമ്പാദിക്കാനോ ഉള്ള വേദിയായി കാണാന്‍ പാടില്ല'. ഇടയലേഖനത്തിലെ ചില വാചകങ്ങള്‍ ഇതായിരുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പയും കര്‍ദിനാള്‍ ആലഞ്ചേരിയും
ReplyDelete(2)
വിശ്വാസികളോട് എല്ലാം തുറന്നുപറയാന്‍ കര്‍ദിനാള്‍ വിതയത്തിലിനെ നിര്‍ബന്ധിതനാക്കിയത് വിദ്യാഭ്യാസരംഗത്തെ കച്ചവടം എല്ലാ പരിധികളും കടന്നിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ്. കത്തോലിക്കാ വിശ്വാസിയായ കടത്തുവള്ളക്കാരന്റെയോ റബര്‍വെട്ടുകാരന്റെയോ മകന്‍ എം.എയും എം.എസ്‌സിയും ഒന്നാം റാങ്കോടെ പാസായാലും ലക്ഷക്കണക്കിനു രൂപ സംഭാവന നല്‍കാതെ സഭയുടെ മിക്കവാറും കോളജുകളില്‍ ഉദ്യോഗം ലഭിക്കുകയില്ലെന്നതാണു വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യം. ജോലി കിട്ടുന്നതോ പോകട്ടെ കത്തോലിക്കാസഭയുടെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ പാവപ്പെട്ട കത്തോലിക്കന്റെ മകന് ഒന്നാംക്ലാസുണ്ടെങ്കിലും സംഭാവന എന്ന വലിയ കോഴപ്പണം നല്‍കാതെ പ്രവേശനം ലഭിക്കുകയില്ല എന്നതാണു മറ്റൊരു ദുഃഖസത്യം.
ഈ യാഥാര്‍ത്ഥ്യങ്ങള്‍ പാവപ്പെട്ടവരെ നിരാശയുടെ കയങ്ങളിലേക്കു തള്ളിവീഴ്‌ത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണു വത്തിക്കാനില്‍ നടന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പിലും സ്‌ഥാനാരോഹണച്ചടങ്ങുകളിലും സംബന്ധിച്ചശേഷം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇക്കഴിഞ്ഞയാഴ്‌ച കൊച്ചിയില്‍ തിരിച്ചെത്തിയത്. അതിനുശേഷം ദുഃഖആഴ്‌ചയില്‍ ദേവാലയങ്ങളില്‍ വായിക്കാനായി നല്‍കിയ ഇടയലേഖനത്തില്‍ കര്‍ദിനാള്‍ ആലഞ്ചേരി തുറന്നെഴുതിയത് അഴിമതിക്കാരായ മനുഷ്യര്‍ ക്രൈസ്‌തവരല്ലെന്നാണ്. അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്നവരെയും ക്രൈസ്‌തവരായി കാണാന്‍ നമുക്കു കഴിയില്ലെന്നും ആ ഇടയലേഖനത്തില്‍ കര്‍ദിനാള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. കര്‍ദിനാളായിരിക്കെ അര്‍ജന്റീനയിലെ നഗരങ്ങളിലെ തീവണ്ടികളിലും ബസുകളിലും സഞ്ചരിച്ചുകൊണ്ടിരുന്ന മരിയോ ബെര്‍ഹോളിയോയെ ആണ് കര്‍ദിനാള്‍മാരായ തങ്ങള്‍ മാര്‍പാപ്പയായി തെരഞ്ഞെടുത്തതെന്ന വലിയ മാറ്റം അംഗീകരിച്ചുകൊണ്ടാണോ മാര്‍ ആലഞ്ചേരി വര്‍ധിച്ചുവരുന്ന ആഡംബരത്തിനും അഴിമതിക്കുമെതിരേ തുറന്ന ആക്രമണത്തിനു തയാറായതെന്നറിയില്ല.
ക്രൈസ്‌തവതയ്‌ക്കു നിരക്കാത്ത ഹീനമായ അഴിമതിയുടെ ഭാഗമായി കറന്‍സിനോട്ടുകള്‍ എണ്ണിവാങ്ങാന്‍ ഒരു മടിയും കാണിക്കാത്ത െവെദികര്‍പോലും കര്‍ദിനാളിന്റെ ഇടയലേഖനം വിശ്വാസികളെ വായിച്ചുകേള്‍പ്പിച്ചു എന്നതാണു കൗതുകകരമായ കാര്യം. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ യാതൊരു ബന്ധവും വേണ്ടതില്ലെന്നും ലക്ഷ്യവും മാര്‍ഗവും ശുദ്ധമായിരിക്കേണ്ടതില്ലെന്നും വിശ്വസിക്കുന്നവര്‍ക്ക് എന്തു ആത്മവഞ്ചന നടത്തുന്നതിനും ബുദ്ധിമുട്ടുണ്ടാവുകയില്ലല്ലോ? കര്‍ദിനാള്‍ വിതയത്തിലിന്റെ ഉപദേശം െവെദികരാരും അനുസരിച്ചില്ല. കര്‍ദിനാള്‍ ആലഞ്ചേരിയുടെ ആഹ്വാനത്തിനും അതേ ഗതിയായിരിക്കുമോ ഉണ്ടാവുക? അഴിമതിയിലൂടെ കോടിക്കണക്കിനു രൂപ വാരിക്കൂട്ടുന്നതും കോടികള്‍ മുടക്കി കൊട്ടാരതുല്യമായ പുതിയ പള്ളികള്‍ പണിയുന്നതുമാണു മതപ്രവര്‍ത്തനമെന്ന ധാരണ നിലനില്‍ക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ മതശ്രേഷ്‌ഠന്മാരില്‍നിന്നു പ്രതീക്ഷിച്ചിട്ടു കാര്യമില്ല. പക്ഷേ, പൊതുവഴിയില്‍ ഇറങ്ങിനടക്കുകയും സിറ്റി ബസുകളില്‍ സഞ്ചരിക്കുകയും ചെയ്യുന്ന ഒരു തെക്കേ അമേരിക്കന്‍ കര്‍ദിനാളാണു പുതിയ മാര്‍പാപ്പയായി അധികാരമേറ്റെടുത്തിരിക്കുന്നതെന്നത് കേരളത്തിലെ കത്തോലിക്കാസഭയുടെ കാഴ്‌ചപ്പാടില്‍ ഒരു വഴിത്തിരിവായി മാറുമെന്നാണു നിരീക്ഷകര്‍ ഇപ്പോള്‍ വ്യാഖ്യാനിച്ചിരിക്കുന്നത്.
ഫ്രാന്‍സിസ് മാര്‍പാപ്പയും കര്‍ദിനാള്‍ ആലഞ്ചേരിയും
ReplyDelete(3)
ഏതെങ്കിലും ഒരു മെത്രാനോ മെത്രാപ്പോലീത്തയോ മാത്രം നോക്കിയാല്‍ ഈ അനീതിക്ക് അറുതിവരുത്താനും സഭയുടെ പണക്കൊതി അവസാനിപ്പിക്കാനും കഴിയുകയില്ലെന്നാണ് ഒരു കത്തോലിക്കാ ബിഷപ് അടുത്തകാലത്ത് എന്നോടു പറഞ്ഞത്. അങ്ങനെ സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാന്‍ കഴിയാത്തവിധം ഒരുതരം രാജകീയ തടവുകാരനെപ്പോലെയാണു മെത്രാനെന്ന നിസഹായതയാണു ബിഷപ് എന്നോട് പ്രകടിപ്പിച്ചത്.
പക്ഷേ, വിദേശപഠനം നടത്തി നാട്ടില്‍ തിരിച്ചെത്തി സഭയുടെ ഒരു പ്രസിദ്ധീകരണത്തില്‍ മുഖ്യ പത്രാധിപരായി സേവനമനുഷ്‌ഠിക്കുന്ന ഒരു െവെദികന്‍ എന്നോടുപറഞ്ഞത് ഈ മെത്രാന്‍ പ്രകടിപ്പിച്ച ആ നിസഹായതയില്‍ ഒരു സത്യസന്ധതയുമില്ലെന്നാണ്. ഒരു മെത്രാന്‍ തീരുമാനിച്ചാല്‍ അദ്ദേഹത്തിന്റെ രൂപതയില്‍ ഏതൊരു തീരുമാനവും നടപ്പാക്കാനും സമൂലമാറ്റം വരുത്താനും കഴിയുകതന്നെചെയ്യുമെന്നും അതുവഴി ക്രൈസ്‌തവ െചെതന്യം സഭയ്‌ക്കു നല്‍കാന്‍ സാധിക്കുകയും ചെയ്യുമെന്നാണ് ആ െവെദികന്‍ തറപ്പിച്ചുപറഞ്ഞത്.
അതിനു കഴിയാത്തത് വലിയ സമ്പന്നരാലും നിക്ഷിപ്‌ത താല്‍പ്പര്യക്കാരാലും മതമേധാവികള്‍ വലയംചെയ്യപ്പെട്ടിരിക്കുന്നു എന്നതുകൊണ്ടാണ്. അവരില്‍ അധികംപേരും കള്ളപ്പണക്കാരും കരിഞ്ചന്തയില്‍ ഏര്‍പ്പെടുന്ന സ്‌തുതിപാഠകരുടെ സംഘാടകരുമാണെന്നതും പരക്കെ അറിയപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. അത്തരക്കാര്‍ക്കു സമുദായത്തില്‍ സ്‌ഥാനം നേടാനുള്ള ഏകമാര്‍ഗമായി അവര്‍ കാണുന്നത് മെത്രാന്മാരെ ചുറ്റിപ്പറ്റി മുന്‍നിരയില്‍ നില്‍ക്കുകയെന്നതാണ്. അവര്‍ക്കു വിധേയരായി ജീവിക്കുന്നതില്‍ സുഖം കണ്ടെത്തുന്നവരായി മതമേധാവികള്‍ മാറിയിരിക്കുന്നു എന്നാണു വിശ്വാസികള്‍ക്കു പരക്കെയുള്ള ആക്ഷേപം.
ഏതായാലും ആര്‍ച്ച്‌ബിഷപും കര്‍ദിനാളുമായി ബ്യൂണസ് അയേഴ്‌സില്‍ കഴിച്ചുകൂട്ടിയ കാലത്തുടനീളം തീവണ്ടിയിലും ബസിലും കയറി സഞ്ചരിച്ചിരുന്ന ജോര്‍ജ് മാരിയോ ബെര്‍ഹോളിയോ ആണിപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയായി മാറിയിരിക്കുന്നതെന്നത് കേരളത്തിലെ കത്തോലിക്കാ മതനേതൃത്വത്തിലേക്ക് നേരിയതോതിലെങ്കിലും ലളിതജീവിതം കടന്നുവരാന്‍ ഇടവരുത്തുമെന്നു കണക്കുകൂട്ടുന്നവരുമുണ്ട്. കാരണം കേരളത്തിലെ കത്തോലിക്കാ മെത്രാപ്പോലീത്തമാരും മെത്രാന്മാരും എന്തിന് കര്‍ദിനാള്‍ വരെയും ഇന്ന് എയര്‍കണ്ടീഷന്‍ഡ് ആഡംബര കാറിലാണു സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ദരിദ്രരായ ജനങ്ങളില്‍നിന്നു പരമാവധി അകന്നുനില്‍ക്കുന്നതാണു തങ്ങളുടെ അധികാരമഹിമ നിലനിര്‍ത്താനുള്ള ഒരു മാര്‍ഗമെന്നു മതമേധാവികള്‍ കണക്കുകൂട്ടിയിരിക്കാം.
ലാളിത്യത്തിന്റെ കാണപ്പെട്ട രൂപമായിരുന്ന കര്‍ദിനാള്‍ ബെര്‍ഹോളിയോ മാര്‍പാപ്പയായി അധികാരമേറ്റതിന്റെ വികാരം ഉള്‍ക്കൊണ്ടുതന്നെയാവണം കോഴിക്കോട്ടെ താമരശേരി രൂപതയിലെ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയേല്‍ ഈയിടെ ക്രൈസ്‌തവ മതമേധാവികള്‍ക്കൊരു മാതൃക കാണിച്ചത്. മലയാറ്റൂരിലെ മലമുകളിലേക്കു കാല്‍നടയായി തിരുമേനി ഒരു തീര്‍ഥയാത്ര നടത്തി. താമരശേരിയില്‍നിന്നു നാലു രാത്രിയും മൂന്നു പകലുംകൊണ്ട് ഏതാണ്ട് ഇരുന്നൂറ് കിലോമീറ്റര്‍ നടന്ന് അദ്ദേഹം മലയാറ്റൂരിലെത്തിയപ്പോള്‍ കാലുകള്‍ നീരുവച്ചു വീര്‍ത്തിരുന്നു.
വഴിയോരത്തെ പള്ളികളിലും പീടികത്തിണ്ണകളിലും വിശ്രമിച്ചു തന്റെ തീര്‍ഥയാത്ര പൂര്‍ത്തിയാക്കിയ അദ്ദേഹത്തെ മാര്‍ഗമദ്ധ്യേ ഒരു എയര്‍കണ്ടീഷന്‍ഡ് ആഡംബരകാറില്‍ വന്ന ഒരു മെത്രാപ്പോലീത്ത അഭിവാദ്യംചെയ്യുകയുണ്ടായിയെന്നതും മറ്റൊരു കൗതുകസംഭവം.
തീര്‍ച്ചയായും മാറ്റമുണ്ടാകും. കാരണം അല്ലാതെ നിവൃത്തിയില്ല എന്നതാണ്. ലോകത്തിലൊരിടത്തും അന്തിമമായി തിന്മ വിജയിച്ചിട്ടില്ല എന്നതൊരു യാഥാര്‍ത്ഥ്യംതന്നെയാണ്. കര്‍ദിനാള്‍ ആലഞ്ചേരി പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ വത്തിക്കാനില്‍ പോകുന്നതിനു മുന്‍പു കേരളത്തിലെ മെത്രാന്മാരുടെ യോഗംചേര്‍ന്നു മദ്യവര്‍ജനത്തിന്റെ ഭാഗമായി കത്തോലിക്കര്‍ മദ്യക്കച്ചവടം നടത്തരുതെന്ന് ഒരു ആഹ്വാനം നല്‍കുകയുണ്ടായി. എന്നുവച്ചാല്‍ കത്തോലിക്കാ വിശ്വാസികള്‍ ബാര്‍ ഹോട്ടലുകള്‍ നടത്തരുതെന്നുള്ള ആഹ്വാനം. മദ്യക്കച്ചവടക്കാരനായ ഒരു കത്തോലിക്ക ബാര്‍ ഹോട്ടല്‍ ഉടമ ഉടനെ ഒരു മെത്രാനോടു പറഞ്ഞത് മെത്രാന്മാര്‍ വിദ്യാഭ്യാസ കച്ചവടം നിര്‍ത്തിയാല്‍ മദ്യക്കച്ചവടം നിര്‍ത്തുന്നതിനെക്കുറിച്ചു താന്‍ ആലോചിക്കാമെന്നാണ്.
കേരളത്തിലെ കത്തോലിക്കാ സഭ നേതൃത്വത്തെമാത്രം ബാധിച്ചിരിക്കുന്ന ഒരു ജീര്‍ണതയല്ല ഇത്. മറ്റു മിക്കവാറും ക്രൈസ്‌തവ വിഭാഗങ്ങളേയും അതു ബാധിച്ചുകഴിഞ്ഞു. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ഒരുവിഭാഗത്തില്‍പ്പെട്ട ഇരുപത്തിയഞ്ച് മെത്രാപ്പോലീത്താമാരും മെത്രാന്മാരുമാണ് ഈ വലിയനോമ്പ് നാളില്‍ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിനു മുന്നില്‍ രാഷ്‌ട്രീയ പ്രവര്‍ത്തകരേയും തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകരെയും പോലെ കൂട്ട സത്യഗ്രഹം നടത്തിയത്. തങ്ങളുടെ വിഭാഗത്തോട് സഭാതര്‍ക്കത്തില്‍ സര്‍ക്കാര്‍ നീതികാണിച്ചില്ല എന്ന് ആരോപിച്ചുകൊണ്ടായിരുന്നു സത്യഗ്രഹസമരം.
ഫ്രാന്‍സിസ് മാര്‍പാപ്പയും കര്‍ദിനാള്‍ ആലഞ്ചേരിയും
ReplyDelete(4)
മെത്രാന്മാരുടെ സംഘം വഴിയരികില്‍ കുത്തിയിരിപ്പു സത്യഗ്രഹം നടത്തിയതിന്റെ ന്യായാന്യായങ്ങളിലേക്കൊന്നും നമുക്കു പോകേണ്ടതില്ല. എല്ലാം അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള തര്‍ക്കമാണ്. ഒരു മേശയ്‌ക്കു ചുറ്റുമിരുന്നു രണ്ടുവിഭാഗങ്ങളിലുംപെട്ട സഭാപിതാക്കന്മാര്‍ കൂടിയാലോചനയിലൂടെയല്ലേ തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത്? അതല്ലേ ക്രിസ്‌തീയത? പള്ളിയില്‍ കയറാനും പ്രാര്‍ത്ഥിക്കാനുമുള്ള അവകാശത്തെപ്പറ്റി ദുഃഖ ആഴ്‌ചയില്‍പ്പോലും പല ഓര്‍ത്തഡോക്‌സ് പള്ളികളിലും തര്‍ക്കവും കലഹവുമായിരുന്നു.
ഒരുകാര്യം തീര്‍ച്ചയാണ്. തമ്മില്‍ത്തല്ലിയും തലകീറിയും ചോരവീഴ്‌ത്തിയും വിശ്വാസികള്‍ പ്രാര്‍ഥിക്കാന്‍ കയറുന്ന ഒരു പള്ളിയിലും ആ പ്രാര്‍ഥന കേള്‍ക്കാന്‍ യേശുക്രിസ്‌തു അവിടെ ഉണ്ടായിരിക്കുകയില്ല എന്ന സത്യം.
ഒരുകാര്യം തീര്‍ച്ചയാണ്. തമ്മില്‍ത്തല്ലിയും തലകീറിയും ചോരവീഴ്‌ത്തിയും വിശ്വാസികള്‍ പ്രാര്‍ഥിക്കാന്‍ കയറുന്ന ഒരു പള്ളിയിലും ആ പ്രാര്‍ഥന കേള്‍ക്കാന്‍ യേശുക്രിസ്‌തു അവിടെ ഉണ്ടായിരിക്കുകയില്ല എന്ന സത്യം.
ReplyDeleteTom Varkey Said ...
ReplyDeleteI am not at all surprised that our Syro-Malabar Church hierarchy is becoming more and more dragged onto immorality and decadence. In Mt. 12, Jesus tells us that when a tree is made bad, it will produce bad fruits and when a tree is made good it will produce good fruits. I know many of my brothers and sisters may disagree with me and probably may be fed up with my defense of the Crucifix saying that it is only a symbol. But those who look around can clearly see where our Syro-Malabr Church is going after it has embarked on the theological decision to abandon the Crucifix as the center of our sanctuary and our worship except on Good Friday. In Hebrew 12, the Word of God also admonishes us to fix our eyes on the author and finisher of our faith and complete the race that is laid down in front of us. We ought to be focusing our eyes on the Crucifix in our worship and meditate on the message of the Crucifix during the time we spend outside the church. When our church hierarchy removes the focus of our eyes, no wonder their eyes wander towards what is immoral and their thoughts wander towards sin. Incidents like the one that is described in this article bears witness to it. It is high time that our Syro-Malabar Church hierarchy realizes that by relegating the Crucifix to a second place or no place at all in our churches has certainly caused our priests to become more and more inclined towards sin by focusing on anything except what is holy. It is a wake-up call. It is time to take back our church from the forces of evil and surrender to the Savior on the Cross.
തടവറയില്‍ ബണ്ടിചോര്‍ 'ഞാന്‍ ഗന്ധര്‍വന്‍'
ReplyDeleteതിരുവനന്തപുരം:െഹെടെക് കള്ളന്‍ ബണ്ടിചോര്‍ ജയിലില്‍ ഗന്ധര്‍വന്‍. ബണ്ടിയുടെ ചെയ്‌തികള്‍ക്കും ചേഷ്‌ടകള്‍ക്കും ഒരുതരം ശ്രീകൃഷ്‌ണന്‍ ടച്ച്. തസ്‌കരവീരന്റെ പുതിയ നീക്കത്തെ ജയിലധികൃതര്‍ സംശയദൃഷ്‌ടിയോടെയാണ് വീക്ഷിക്കുന്നത്. മാനസിക വിഭ്രാന്തിയുണ്ടെന്ന് വരുത്തിത്തീര്‍ത്ത് ജയിലില്‍നിന്ന് തടിതപ്പാനുള്ള ബണ്ടിയുടെ സൂത്രമാകാം ഇതെന്നും സംശയിക്കുന്നു.
താന്‍ ഗന്ധര്‍വനാണെന്നാണ് സഹതടവുകാരോട് ബണ്ടി പറയുന്നത്. പത്മരാജന്‍ സംവിധാനം ചെയ്‌ത ഞാന്‍ ഗന്ധര്‍വന്‍ എന്ന സിനിമയിലെ ഗന്ധര്‍വന്റെ ചില ഡയലോഗുകള്‍ ബണ്ടിക്ക് കാണാപ്പാഠമാണ്. മാനായും മയിലായും ശലഭമായും നിന്റെ ചുണ്ടിലെ മുത്തമായും മാറാന്‍ കഴിയുമെന്ന് പച്ചമലയാളത്തില്‍ ബണ്ടിചോര്‍ പറഞ്ഞതുകേട്ട സഹതടവുകാരുടെ കണ്ണുതളളിപ്പോയി. രാത്രിയാകുമ്പോള്‍ ശരീരം നീലനിറമാകുമെന്നും ബണ്ടി തട്ടിവിടുന്നു. കുളിക്കാനും ഭക്ഷണം കഴിക്കാനും തടവുകാരോടൊപ്പം കിട്ടുന്ന മുക്കാല്‍ മണിക്കൂറിലാണ് ബണ്ടി തന്റെ മായികാനുഭവങ്ങള്‍ വിളമ്പുന്നത്. ഇടയില്‍ സഹതടവുകാരെ അനുഗ്രഹിക്കുകയും ഭാവിപ്രവചനവും നടത്തുകയും ചെയ്യുന്നു.
മയില്‍പ്പീലി തലയില്‍ ചൂടിയാണ് ബണ്ടി ജയിലിലേക്ക് വന്നതുതന്നെ. ബണ്ടിക്ക് സന്ദര്‍ശകരും കുറവല്ല. ടെക്‌നോപാര്‍ക്കിലെ യുവതികളടക്കമുള്ള നാട്ടുകാരും മറുനാട്ടുകാരുമാണ് സന്ദര്‍ശകര്‍. ഫോട്ടോയെടുക്കാന്‍ തുനിഞ്ഞ പെണ്‍കുട്ടികളെ അധികൃതര്‍ വിലക്കി. ശ്രീകൃഷ്‌ണനായതുകൊണ്ടാണ് സ്‌ത്രീകള്‍ക്ക് തന്നോടിത്ര താല്‌പര്യമെന്ന് ബണ്ടി പറയുന്നു.
തനിച്ചിരിക്കുമ്പോഴാണത്രേ ഗന്ധര്‍വലോകത്ത് എത്തുന്നത്. ഏതോ അദൃശ്യശക്‌തി ശരീരത്തില്‍ ആവേശിക്കുന്നതുപോലെ. വെണ്ണകട്ട കണ്ണന്റെ സ്വാധീനമാണ് മോഷണത്തിലേക്ക് തിരിയാന്‍ ഇടയാക്കിയതെന്ന് ബണ്ടി പറയുന്നു. ശ്രീകൃഷ്‌ണന്റെ അവതാരമാണെന്നു പറയുമ്പോഴും ഇറച്ചി കണ്ടാല്‍ ബണ്ടി വിടില്ല. ആട്ടിറച്ചി കൊടുക്കുന്ന ദിവസമാണ് ബണ്ടിക്ക് ഏറ്റവും സന്തോഷം. രണ്ട് പ്ലേറ്റ് കൂടുതല്‍ വാങ്ങും. അതിനുപുറമേ മറ്റുതടവുകാരില്‍ നിന്നും ചോദിച്ചുവാങ്ങിയും കഴിക്കും.
അവതാരമാണെങ്കില്‍ ജയില്‍ ചാടിക്കൂടേയെന്ന് ഒരു തടവുകാരന്‍ ചോദിച്ചപ്പോള്‍ ജയില്‍ നിറയെ കാമറയുണ്ടെന്നും ചാടുന്നത് മനുഷ്യര്‍ കാണുമെന്നുമായിരുന്നു വിശദീകരണം. രാഷ്‌ട്രീയവും സിനിമയുമാണ് ബണ്ടിക്കു പ്രിയം.
ഏതു രാഷ്‌ട്രീയ നേതാവിനെയാണ് ഇഷ്‌ടമെന്നുചോദിച്ചാല്‍ കേരളത്തിലെ ഒരു എം.എല്‍.എയുടെ പേര് പറയും. കാരണമെന്താണെന്ന് ചോദിച്ചാല്‍ ഉത്തരം സ്‌പഷ്‌ടം- അദ്ദേഹം സുന്ദരനാണ്.
ആഗോള കത്തോലിക്കാസഭയുടെ ഭരണാധികാരി പ്രാൻസീസ് ഒന്നാമൻ മാർപാപ്പയുടെ
ReplyDeleteജീവിത രീതിയും നമ്മുടെ സീറോ മലബാർ സഭയുടെ കർദ്ദിനാൾ മുതൽ താഴോട്ടുള്ള മറ്റു
മെത്രാന്മാർ വൈദികർ തുടങ്ങിയവരുടെ ജീവിതവും തമ്മിൽ ഒന്ന് താരതമ്യപ്പെടുത്തി
നോക്കണം . കർദ്ദിനാൾ ആയിരുന്ന പോപ്പ് മാർപാപ്പയുടെ തെരഞ്ഞെടുപ്പു ചടങ്ങിൽ പങ്കെടുക്കാൻ പോയത് പ്ലൈനിൽ എക്കണോമി സീറ്റിലായിരുന്നു യാത്ര ചെയ്തത് .
അതുവച്ച് നോക്കുമ്പോൾ നമ്മുടെ ജേക്കബ് അങ്ങാടിയത്ത് കള്ളൻ എന്തിനാണ്
1 st ക്ലാസിൽ മാത്രമേ യാത്ര ചെയ്യുകയുള്ളൂ എന്ന് നിർബന്തം പിടിക്കുന്നത് . തീർന്നോ
അതുമില്ല $ 1000 പോക്കറ്റുമണിയും കൊടുക്കണം . സഞ്ചരിക്കാൻ A /C കാറും വേണം .
കള്ള മാർഗ്ഗത്തിലൂടെ മെത്രാൻ സ്ഥാനം സംബാധിച്ചു രാജാവായി വാഴാനാണോ ഈ
നാറിയെ അമേരിക്കയിലേക്ക് കെട്ടിയിടത്തത് . ഇവനെയൊക്കെ വച്ചുനോക്കുമ്പോൾ
പോപ്പ് എവിടെ ഇരിക്കേണ്ട ആളാണ് . പോപ്പ് വിശുദ്ധ കുരിശിന്റെ പാതയിൽ കൂടി
സഞ്ചരിക്കുമ്പോൾ ഈ കള്ളമെത്രാനോ പവ്വത്തിലിന്റെ അമ്മേടെ കള്ളകുരിശിന്റെ
പുറകെ പോകുന്നു . സാത്താനെ കൂട്ടുപിടിച്ചാൽ എന്തും ഏതും ആകാമല്ലോ . തനിച്ചു
പാകം ചെയ്യ്തും ഇടുങ്ങിയ രണ്ടു കൊച്ചു മുറികളിൽ താമസിച്ചും പാവങ്ങളെ സ്നേഹിച്ചും സഹായിച്ചും എളിമപ്പെട്ടു പിതാവ് ജീവിക്കുന്നു . അങ്ങാടിയത്ത് കള്ളൻ
കാവാലത്തിന്റെ ഭാര്യാസഹോദരിയുടെ ഗർഭം അലസിപ്പിച്ചും തന്റെ കീഴിലുള്ള
മറ്റു വൈദികരെക്കൊണ്ട് അൽമായരുടെ സ്വസ്ഥത നശിപ്പിക്കുകയും ചെയ്യുന്നു . ഗൃഹനാഥൻ ഇല്ലാത്ത തക്കം നോക്കി കുടുംബങ്ങളിൽ കടന്നു ചെന്ന് അവരുടെ
ഭാര്യയെയും പ്രായം തികഞ്ഞ മക്കളേയും കുമ്പസാരത്തിന്റെ മറവിൽ ലൈഗീകവേഴ്ച്ച
നടത്തുന്നു . കള്ളപിതാവ് അങ്ങാടി ഞാനൊന്നും അറിഞ്ഞില്ലേ ദേവനാരായണ എന്ന
മട്ടിൽ ഇവരെ പ്രോത്സാഹിപ്പിക്കുന്നു . ഒരുത്തനെ കയ്യോടെ പിടികൂടി അല്മായർ
നാടുകടത്തിയപ്പോൾ ഉടനെതന്നെ മറ്റൊരുത്തൻ തലപൊക്കികഴിഞ്ഞു ഗാർലാണ്ടിലെ അങ്ങാടി കള്ളന്റെ പ്രിയപുത്രൻ ജീൻസ്ജോജിമോൻ . ഇവന്മാരുടെ ഈ ലാലാവിലാസം
ഒത്തിരി നീണ്ടുപോകില്ല , പരിശുദ്ധ പിതാവ് ഇതിനൊക്കെ ഒരു വഴി കണ്ടെത്തും .
നമ്മൾ കൊടുക്കുന്ന പണവും നക്കിതിന്നിട്ടു നമുക്ക് തന്നെ പാരപണിയുന്ന ഈ നാറികളെ
നമുക്കെന്തിന് . ആ നേരംകൊണ്ട് ഒരു പട്ടിയെ വാങ്ങി വളർത്തിക്കൂടെ . അതാണെങ്കിൽ
കുടുംബവും നോക്കും തിന്ന ചോറിനു നന്ദിയും കാട്ടും . ഇവന്മാർ ഇങ്ങനെ ശല്ല്യം
തുടർന്നാൽ പ്രത്യേഹം ട്രെയിൻ ചെയ്ത നല്ല പട്ടിയെ തന്നെ വീടുകളിൽ വളർത്തേണ്ടി
വരുമല്ലോ ഈശ്വരാ . കൈച്ചിട്ടു ഇറക്കാനും വയ്യാ മധുരിച്ചിട്ട് തുപ്പാനും വയ്യാ എന്ന
അവസ്ഥയിലായല്ലോ തമ്പുരാനേ കാര്യങ്ങൾ .
We don't need a crucifix on stage where there will be dance program take place.So we should tell our priests and Bishop not to insult Crucifix by installing back it there.
ReplyDeleteWhat an Idea Sir ji?
DeleteSo what about a klavor Cross to insult on the stage?
ഫാ.ശാശേരിയുടെ മണവാട്ടി ബാഗ്ലൂരില്‍ നിന്ന്, ഇന്ന് ചിക്കാഗോയിലേക്ക് ലാഡ് ചെയും.
ReplyDeleteApril 2, 2013 at 9:19 AM
ReplyDeleteWe don't need a crucifix on stage where there will be dance program take place.So we should tell our priests and Bishop not to insult Crucifix by installing back it there.
ഇതിനുളള മറുപടി:
താമരകുരിശെന്ന ക്ലാവ൪ ഗുലാ൯, ഓണപൂക്കളത്തിലും കാണാം.
അങ്ങാടിയത്ത് പിതാവ് ഭക്തിയോടെ കൊണ്ടുനടക്കുന്ന ഈ നിലവിളക്കിന് ചുറ്റും കളളുകുടിയന്മാ൪ ഓട്ടം തുളളല്‍ നടുത്തുന്നതോ!
അങ്ങാടിയത്ത് പിതാവ്, കോപ്പേല്‍ പളളിയിലെ ബലിപീഠംത്തില്‍ പൊന്നുപോലെ വെച്ചിരുന്ന വെളുത്ത ക്ലാവ൪ കുരിശിനേ പൊല്ലുപോലെ ഫാ.ശാശ്ശേരി വലിചെറിഞ്ഞ് കളഞ്ഞില്ലേ. എന്നിട്ട് വെച്ചെതോ, പെണ്ണ് കെട്ടിയ ഫാ.ശാശ്ശേരി ബലിപീഠംത്തില്‍ വെച്ച കറുത്ത ക്ലാവ൪ ഗുലാനേ അല്ലേ കോപ്പേലുകാ൪ ആരാധിക്കുന്നത്. പെണ്ണ് കെട്ടിയ ഫാ.ശാശ്ശേരിയുടെ കറുത്ത ക്ലാവ൪ കുരിശ് ആണോ വലുത്, അതോ പെണ്ണ് കെട്ടാത്ത അങ്ങാടിയത്ത് പിതാവിന്റെ വെളുത്ത ക്ലാവ൪ കുരിശാണോ കോപ്പേലുകാ൪ക്ക് പ്രധാനം!
A . V . തോമ (ചേന ) പരാധിപറഞ്ഞു വികാരിയച്ചൻ ഫാ . ജോണ്‍സ്റ്റിയോട് .
ReplyDeleteഅച്ചോ എനിക്ക് പള്ളിയിൽ ഭരിക്കാൻ സാധിക്കുന്നില്ല , അതുകൊണ്ട് അച്ഛൻ എനിക്ക്
അതിനുള്ള അവസരം ഒരുക്കിത്തരണം . അച്ഛൻ പറഞ്ഞു ഞാൻ ഒരു രാജാവല്ലാന്നു
നിനക്ക് അറിഞ്ഞുകൂടെ , പിന്നെ എങ്ങനയാണ് നിനക്കൊക്കെ ഭരണകാര്യങ്ങൾ ഞാൻ
നൽകുന്നത് . തൽക്കാലം വീട്ടിൽപോയി സ്വന്തം ഭാര്യയേയും മക്കളെയും ഭരിച്ചാൽ മതി .
A . V . തോമ ( ചേന തോമ ) ക്ഷുഭിതനായി ഇറങ്ങിപ്പോയി .
അച്ഛന്റെ ളോഗ അങ്ങ് ഊരികൊടുത്തുകൂടായിരുന്നോ ? അങ്ങേരു കുർബാനയും
പള്ളിഭരണവും നടത്തുമായിരുന്നല്ലോ . ഇവനൊക്കെ എവിടുന്നു വന്നടാ , ഏപ്യൻ
പള്ളിഭരിക്കണം പോലും . അതുകൊണ്ടായിരിക്കും പെസഹാ വ്യാഴായ്ച അങ്ങേരു
തിരുക്കർമ്മങ്ങൾ തുടങ്ങും മുൻപേ വണ്ടിയെടുത്തു സ്ഥലം വിട്ടത് . ഹൌസ് കീപ്പിംഗ്
ചുമതലയെങ്കിലും അങ്ങേർക്കു കൊടുത്ത് സഹായിക്കു അച്ചോ . അങ്ങേരു ചോദിച്ചു
പോയില്ലേ , നിരുൽത്സാഹപ്പെടുത്തുന്നത് മോശമല്ലേ . പള്ളി ഭരിക്കണംപോലും ! ഛെ .
When did say this?Is it in parish council?
DeleteIs this guy normal?
പുതിയ പാപ്പയും ശാസ്‌ത്രബോധവു
ReplyDelete(2)
കത്തോലിക്കരില്‍ സാധാരണ വിശ്വാസികള്‍ മാത്രമല്ല ഉള്ളത്. വിശ്വാസികളായ നിപുണരായ ശാസ്‌ത്രജ്‌ഞരുണ്ട്. ശാസ്‌ത്രവിഷയങ്ങളില്‍ പുതിയ പാപ്പയുടെ ചിന്തകള്‍ എന്തായിരിക്കുമെന്നും ഇപ്പോള്‍ നമുക്കറിയില്ല. എന്തായാലും വിശ്വാസികളിലെ ശാസ്‌ത്രകാരന്മാര്‍ക്ക് അതറിയാന്‍ അതിയായ ആകാംക്ഷയുണ്ടായിരിക്കുമെന്നതില്‍ സംശയമുണ്ടാകുകയില്ല. ചില ശാസ്‌ത്രവിഷയങ്ങളില്‍ പ്രത്യേകിച്ചും ഡാര്‍വിന്റെ പരിണാമ തത്വങ്ങളോടു കത്തോലിക്കാസഭ അടുത്തകാലത്തായി അനുകൂലമായൊരു സമീപനമാണു െകെക്കൊണ്ടിരിക്കുന്നതു ശ്രദ്ധേയമായൊരു കാര്യമാണ്. അമേരിക്കന്‍ ഐക്യനാടുകളിലെ ഇവാഞ്ചലിക്കന്‍ വിശ്വാസികള്‍ (അതില്‍ സേറ പേലിനെപോലുള്ള കടുത്ത യാഥാസ്‌ഥിതികരായ റിപ്പബ്ലിക്കന്‍ നേതാക്കന്മാരുണ്ട്) പ്രചരിപ്പിക്കുന്ന അറുപിന്തിരിപ്പനും അശാസ്‌ത്രീയവും അബദ്ധജടിലവുമായ ഉല്‍പ്പത്തി വാദം എന്ന സിദ്ധാന്തത്തിനു വിരുദ്ധമാണു കത്തോലിക്കാസഭയുടെ ഡാര്‍വിനനുകൂലമായ നിലപാട്. അത്തരം ശാസ്‌ത്രാനുകൂലമായ നിലപാടുകളെ പുതിയ പാപ്പ ശക്‌തിപ്പെടുത്താനുള്ള സാധ്യത കാണുന്നുണ്ട്. 2007ല്‍ പോപ്പ് ബെനഡിക്‌ട് പതിനാലാമന്‍ ഇവാഞ്ചലിക്കന്‍ വിശ്വാസികളുടെ പ്രചാരണങ്ങളെ അബദ്ധജടിലം എന്നു വിശേഷിപ്പിക്കുകയുണ്ടായി. അടുത്തകാലത്തായി കാണുന്ന മറ്റൊരു പ്രവണത ശാസ്‌ത്രലോകവുമായി സംവാദിക്കാനുള്ള കത്തോലിക്കാസഭയുടെ താത്‌പര്യമാണ്. ഇതും സ്വാഗതം ചെയ്യേണ്ടതാണ്. സ്‌റ്റെംസെല്‍ (വിത്തുകോശങ്ങള്‍) ഗവേഷണങ്ങളോടും ജനിതക പരീക്ഷണങ്ങളോടും ഗര്‍ഭം അലസിപ്പിക്കുന്നതിനോടും ദയാവധത്തിനോടുമുള്ളസഭയുടെ സമീപനത്തില്‍ മാറ്റം വരുമോയെന്നു അറിയേണ്ടിയിരിക്കുന്നു.
ഇത്തരം കാര്യങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാകണമെന്നു സഭാവിശ്വാസികളില്‍തന്നെ ചിലരെങ്കിലും വിശ്വസിക്കുന്നുണ്ടാകാം. ന്യുറോസയന്‍സിലും ജെനിറ്റിക്‌സിലും വന്‍ കുതിപ്പുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതു സഭയ്‌ക്കു ശാസ്‌ത്രത്തോടുള്ള നിലപാടുകളില്‍ മാറ്റമുണ്ടാകണമെന്നുള്ള വിചാരം ശക്‌തിപ്പെടാന്‍ സാഹചര്യമുണ്ടാക്കും. കത്തോലിക്കാസഭതന്നെ ഇത്തരം കാര്യങ്ങളില്‍ ശാസ്‌ത്രജ്‌ഞരുമായി സംവാദങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നതു നല്ലൊരു പ്രവണതയാണ്. എച്ച്.ഐ.വി. രോഗത്തിന്റെ ഭീഷണമായ പശ്‌ചാത്തലത്തില്‍പോലും ഗര്‍ഭനിരോധന ഉറകളോടുള്ള സഭയുടെ എതിര്‍പ്പിനു ഭൗതികമോ ആത്മീയമോ ആയ എന്തെങ്കിലും സാധൂകരണം കണ്ടുപിടിക്കാന്‍ പ്രയാസമാണെന്നിരിക്കെ ആ സമീപനങ്ങളില്‍ മാറ്റങ്ങള്‍ വരുകതന്നെ ചെയ്യും. കത്തോലിക്കരില്‍തന്നെ എത്രപേര്‍ ഇക്കാര്യത്തിലുള്ള സഭയുടെ സമീപനത്തെ അംഗീകരിക്കുന്നുണ്ടാകുമെന്നു ഊഹിക്കാവുന്നതേയുള്ളൂ. പുതിയ പാപ്പ ഈ വിഷയത്തില്‍ കാലത്തിനനുസൃതമായ തീരുമാനം െകെക്കൊള്ളുമോ എന്നറിയാനിരിക്കുന്നതേയുള്ളൂ. ആഫ്രിക്കയിലേക്കും മറ്റനവധി ദരിദ്ര രാജ്യങ്ങളിലുമുള്ള എയ്‌ഡ്‌സ് ബാധിതരായവരുടെ കഷ്‌ടപ്പാടുകള്‍ കാണാന്‍ പുതിയ പാപ്പയുടെ ശാസ്‌ത്രബോധത്തിനു സാധിക്കുമാറാകട്ടെ.
മനുഷ്യജീവന്റെ പാവനത്വവും അദ്വിതീയതയും, (പരിണാമ സിദ്ധാന്തം മനുഷ്യജീവന്റെ പാവനത്വത്തെ അംഗീകരിക്കുന്നില്ല) ഗര്‍ഭധാരണത്തിന്റെ തുടക്കമാണു ജീവന്റെ തുടക്കം തുടങ്ങിയ കാതലായ വാദങ്ങളില്‍നിന്നു സഭ താഴേക്കുവരാന്‍ സമ്മതിക്കുന്നുമെന്നു വിചാരിക്കുന്നതു മൗഢ്യമാണ്. എന്നാല്‍ ശാസ്‌ത്രത്തിന്റെ വാദങ്ങളും പുതിയ കണ്ടെത്തലുകളും സഭയുടെ സമീപനങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നുള്ളതും സത്യമാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ ഗലീലിയോവിനെ വിചാരണ ചെയ്‌ത സഭയല്ല ഇന്നത്തേത്. എങ്കിലും സഭയും ശാസ്‌ത്രവും തമ്മിലുള്ള വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ മനുഷ്യന്റേയും ഭൂമിയുടേയും നിലനില്‍പിനുതന്നെ കടുത്ത വെല്ലുവിളികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഈ വേളയില്‍ രണ്ടു വ്യത്യസ്‌ത ലോകവീക്ഷണങ്ങള്‍ തമ്മിലുള്ള സംവേദനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കേണ്ടതും കാതലായ തത്ത്വങ്ങളില്‍ വിട്ടുവീഴ്‌ച ചെയ്യാതെതന്നെ സഹകരിക്കാന്‍ കഴിയേണ്ടതുമാണ്. പോപ്പ് ഫ്രാന്‍സിസ് ഒന്നാമന്റെ സ്‌ഥാനാരോഹണത്തിലൂടെ അതിനുള്ള വാതില്‍ തുറക്കപ്പെടുമെന്നു നമുക്കു പ്രത്യാശിക്കാം.
ആരാണ് ഈ A . V . തോമായെന്ന ചേന . ക്ലാവർ അൾത്താരയിൽ വയ്ക്കാൻ മിസ്റ്റർ
ReplyDeleteശാശ്ശേരിക്ക് $10,000 കൈക്കൂലി കൊടുത്തവനാണോ . സ്യൂട്ടും കോട്ടും ഇട്ടു വരുന്ന
ചേന തലയൻ തോമയാണോ മേൽപറഞ്ഞ A . V . തോമ . ഞാൻ കരുതി നമ്മുടെ പഴയ
വട്ടൻ തോമയായിരിക്കുമെന്ന് . അവനു എന്തോന്ന് കിട്ടുന്നില്ലന്നാണ് കോപ്പേൽ പള്ളി
വികാരിയോടു പരാധി പറഞ്ഞത് . തനിക്കു പള്ളി ഭരിക്കാൻ അവസരം കിട്ടുന്നില്ലന്നോ .
എനിക്ക് ഒരോരുത്തർക്കും ഭരണം വീതിച്ചു നൽകാൻ ഞാൻ ഒരു രാജാവല്ലല്ലോ തോമസ്
വല്യപ്പാ , അതുകൊണ്ട് വല്ല്യപ്പൻ ചെല്ല് , ചെന്ന് ഭാര്യയേയും മക്കളേയും പോയി
ഭരിക്കു ആദ്യം . അച്ഛന്റെ ഈ മറുപടി ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെട്ടു . അല്ലങ്കിൽ
തന്നെ ഇവൻ എന്തോന്ന് ഉലത്താനാണ് കോപ്പേൽ പള്ളിയിൽ . ഇവന്റെ അളിയൻ
താടിതോമാക്കും ഭരിക്കാൻ കിട്ടാത്തതിൽ എന്നും പരാധി ആയിരുന്നു . അവസാനം
അങ്ങേരു മിസ്റ്റർ ശാശ്ശേരിയെ പലതുംപറഞ്ഞു മോഹിപ്പിച്ചു അവസാനം ലക്ഷ്യം കണ്ടു .
മിസ്റ്റർ ശാശ്ശേരിക്ക് തന്റെ ഒരു കാറ് സമ്മാനിച്ചും , ഭക്ഷണകാര്യത്തിൽ ഭാര്യയുടെ
മികവു തെളിയിച്ചും താടി തോമ CCD പിള്ളേരുടെ അസിസ്റ്റന്റ് ഹെഡ് മാർഷായി .
മിസ്സിസ് തോമ തങ്ങൾക്കു കൈവന്ന സൗഭാഗ്യത്തെ ഓർത്ത് ഒരിക്കൽ പാർക്ക് ലാൻഡ് ഹോസ്പിറ്റലിൽ നേഴ്സ്മാരുടെ ഇടയിൽ താണ്ഡവ നൃത്തംവരെ ആടി തകർത്തു .
ഇതിനൊക്കെ പുറമേ ശാശ്ശേരി സ്ഥാപിച്ച മൂലക്കല്ല് വളർന്നു തുടങ്ങിയോ ആവോ .
പൊട്ടനും പൊട്ടന്റെ 911 സന്ന്യയും തൽക്കാലം തോമമാരിൽനിന്നും വിട്ടുനിന്നു .
ഭരണം കയ്യിലുണ്ടായിരുന്നുവെങ്കിൽ യൂട്ടിലിട്ടി ബില്ലിന്റെ കൂടെ നമ്മുടെയും കൂടി
ഒന്ന് തള്ളിക്കയറ്റി നോക്കാമായിരുന്നു . ആ എല്ലാം കൈവിട്ടു പോയില്ലേ , ഇനി അതും
ഓർത്ത് കരഞ്ഞിട്ടു എന്ത് ഫലം . പ്രായത്തിന്റെ പക്വത വച്ചു നോക്കുമ്പോൾ നമ്മുടെ
തോമാ വല്യപ്പന് കോപ്പേൽ പള്ളിയിൽ നല്ലൊരു സ്ഥാനം നൽകി ആദരിക്കേണ്ടാതാണ് .
ഒരു കുശനിക്കാരന്റെ പോസ്റ്റ് ഒഴിവുണ്ട് , പക്ഷെ വികാരിയച്ചൻ സമ്മതിക്കില്ല .
പിന്നെ പോയിട്ട് ഹൗസ് കീപ്പിങ്ങെ ഉള്ളൂ , എന്താ തോമാ വല്യപ്പാ നോക്കുന്നോ .
Dear readers and authors
ReplyDeleteA.V.chena .AV chena ennokke oraalude peru waayikkunnu. addeham oru draakkula aano? atho, seero malabaar sabhayile puthiya punnyawaan aano? addehatthe blogil dayawaayi parichayappedutthanam,athu fotto sahitham wenam ennu abhyarddhikkunnu.
ഞങ്ങൾ പള്ളി പണിയാൻ സമ്മതിക്കുല്ല
ReplyDeleteതോമ അപ്പാപ്പൻ പറഞ്ഞ ബിഷപ് കേള്കും
എല്ലാരും ഇപോ പുറത്തു നിന്ന് കുറുബാന കണ്ടാൽ മതി
എ.വി.ചേന .എന്ന ഒരു പേര് വായിക്കുന്നത് കുറെ നാളായി ഒരു പതിവായിതീർന്നിരിക്കുന്നു. ആരായിരിക്കും,അഥവാ എന്തായിരിക്കും ഈ ചേന ? ഇതിനു ,അല്ലെങ്കിൽ അയാൾക്ക് കയ്യും ,കാലും, ആവശ്യമുള്ള ജനനേന്ദ്രിയങ്ങളും ഒക്കെയുള്ള ഒരു ജീവിയാണോ? അതിന്റെ , അല്ലെങ്കിൽ വേണ്ട ,അയാളുടെ ഒരു പടം ബ്ലോഗിൽ പ്രസിദ്ധീകരിച്ചു ചേർക്കാൻ താഴ്മയായി അപേക്ഷിക്കുന്നു.
ReplyDeleteകോപ്പേൽ പള്ളി പൊളിച്ചു പണിയണം . അത് വളരെ അദ്യാവിശ്യമായിട്ടു ഉടനെ
ReplyDeleteതന്നെ വേണം . പള്ളിയുടെ പണി പൂർത്തിയാകുമ്പോൾ അല്ത്താരയിൽ യേശുവിന്റെ
ക്രൂശിത രൂപമല്ലാതെ മറ്റൊരു കുരിശും അല്ത്താരയിൽ സ്ഥാപിക്കാൻ പാടില്ല .
ക്ലാവർ കുരിശു പുതിയ പള്ളിയുടെ അല്ത്താരയിൽ സ്ഥാപിക്കണം എന്ന് പള്ളിപണി
കഴിയുമ്പോൾ പറയരുത് . അവസാനം ക്ലാവർ വയ്ക്കണം എന്ന മർക്കട മുഷ്ടിയോടെ
ആരെങ്കിലും വന്നാൽ അത് നടക്കില്ല . പുതിയ പള്ളിയുടെ അല്ത്താരയിൽ ക്ലാവർ
ആണ് വയ്ക്കുന്നതെന്ന് ഉറപ്പാണെങ്കിൽ വച്ച് കൊള്ളുക ,അതോടൊപ്പം നിങ്ങൾ
തന്നെ പള്ളിയും പണിയണം . ഞങ്ങളുടെ യാതൊരു സഹായസഹകരണവും ആരും
പ്രതീക്ഷിക്കണ്ട . ഞങ്ങൾ പള്ളിവിടാൻ തയ്യാറാണ് . വെട്ടും കുത്തും നടത്തി ഒരു
പള്ളി നമുക്ക് വേണ്ട . അവിടെ ഈശ്വരൻ വസിക്കുന്നില്ല . സാത്താനെ പള്ളിയിൽ
കുടിയിരുത്തിയാൽ അവിടെ എന്നും കലഹം മാത്രമേ ഉണ്ടാകൂ . നമ്മുടെ കള്ളപിതാവ്
അങ്ങാടിയത്ത് ആഗ്രഹിക്കുന്നതും അതുതന്നെ . ജനങ്ങളുടെ നന്മയെക്കാളുപരി നാശം
ആണ് അങ്ങാടിയത്ത് ആഗ്രഹിക്കുന്നത് . പള്ളികൃഷിയിലൂടെ എങ്ങനെ പത്തു പുത്തൻ
ഉണ്ടാക്കാം എന്ന ഒരേയൊരു ചിന്ത മാത്രമേ അങ്ങേർക്കുള്ളൂ . ചുരിക്കി പറഞ്ഞാൽ
ഭാര്യയേയും പ്രായം തികഞ്ഞ പെണ്മക്കളെയും പള്ളിയിലോട്ട് വിടാൻ പേടിയാണ് .
ശാശ്ശേരി , ജീൻസ് ജോജി - യെ പോലുള്ള കഴുകന്മാരല്ലേ പള്ളിയിലെ വികാരിമാർ .
ഇവനെപോലുള്ള ആപാസന്മാർക്കു വല്ല വ്യഭിചാര ശാലകളിലും പോയി കാര്യം
നടത്തിക്കൂടെ , കർത്താവിന്റെ ദേവാലയത്തിൽ തന്നെവേണോ ഈ തോന്ന്യവാസം .
ഈ നാറികളെ വളക്കാനായി പള്ളി പണിയാൻ പണം കൊടുക്കാൻ എന്റെ കൈയിൽ
പണം ഇല്ല . ക്ളാവറിന്റെ ആരാധകർ പള്ളിപണിത് സാത്താനെ ആരാധിക്കട്ടെ .
ഞാനും എന്റെ കുടുംബവും ഇംഗ്ലീഷ് പളളിയിൽ പോയി വിശുദ്ധ ബലിയിൽ പങ്കു
കൊണ്ട് കൊള്ളാം . അവിടെ അടിയും വഴക്കും പോലീസ് കാവലും ഒന്നും ഇല്ല .
ഈശ്വര ചൈതന്യം വേണ്ടുവോളം അനുഭവിച്ചറിയാൻ ഇംഗ്ലീഷ് പളളിയിൽ തന്നെ
പോകണം . അവിടെ കർത്താവിൻറെ വിശുദ്ധ കുരിശെ യുള്ളൂ . കുർബാന കഴിഞ്ഞു
പോരുമ്പോൾ മന : സിന് ഒരു സന്തോഷവും ഉണർവും ഒക്കെ തോന്നും . അതൊക്കെ
പരിശുദ്ധാത്മാവിന്റെ പ്രവർത്തനഫലമാണത് .
Church leaders like Bishops need Laities only when in trouble.They go to laities and pressure them to voice concern in emergencies like killing of a priest ,nun ect.Now the laities are fed up of this and raise voices less often.Because leaders isolate them in different areas loke decision making roles.In future we will see the other way around.That is laites isolating leaders.No doubt about this.
ReplyDeleteAnonymousApril 2, 2013 at 11:13 PM
ReplyDeleteWho is this ?
അങ്ങാടിയത്ത് തബുരാ൯!
ഫാ.ശാശേരി, മണവാളനോ?
ReplyDeleteആരടപ്പാ, ഈ ഏ.വി.?
ReplyDeleteA . V . തോമായെന്ന ചേന . ക്ലാവർ അൾത്താരയിൽ വയ്ക്കാൻ മിസ്റ്റർ
ശാശ്ശേരിക്ക് $10,000 കൈക്കൂലി കൊടുത്തതോടെ ഫാ.ശാശ്ശേരി പെണ്ണ് കെട്ടി. ഏ.വി.യുടെയും, ഏ.വി.കൊടുത്ത ക്ലാവറിന്റെയും, ക്ലാവർ അൾത്താരയിൽ വയ്ക്കാൻ $10,000ന്റെയും, കഴുവിന്റെ ഫലമല്ലേ, ഫാ.ശാശ്ശേരി പെണ്ണ് കെട്ടിയത്!
ഒബാമയുടെ സംഭാവന : ശമ്പളത്തിന്റെ അഞ്ച് ശതമാനം സര്‍ക്കാര്‍ ഖജനാവിലേയ്ക്ക്!
ReplyDeleteഅങ്ങാടി തബുരാ൯റെ പണമോ : ശമ്പളത്തിന്റെ പതിനഞ്ച് ശതമാനം ദൈവത്തി൯റെ ആരയത്തിലേക്ക്!
വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഒബാമ പ്രതിമാസ വരുമാനത്തില്‍ നിന്നും അഞ്ച് ശതമാനം സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് സംഭാവനയായി നല്‍കും. വൈറ്റ് ഹൗസില്‍ നിന്നും പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ വാര്‍ഷിക വരുമാനം 400,000 ഡോളറാണ്. ഈ മാതൃക പിന്തുടര്‍ന്ന് ഡിഫന്‍സ് സെക്രട്ടറിയും 14 ദിവസത്തെ ശമ്പളം ഖജനാവിലേയ്ക്ക് നല്‍കുന്നതായി അറിയിച്ചിട്ടുണ്ട്.
പ്രതിരോധ വകുപ്പിലെ ചെലവു ചുരുക്കലിന്റെ ഭാഗമായി അടുത്ത 14 ആഴ്ചകളില്‍ 700,000 ലേറെ ജീവനക്കാര്‍ക്ക് ഒരു ദിവസം ശമ്പളമില്ലാതെ അവധി എടുക്കേണ്ടി വരികയും അത്തരത്തില്‍ ലഭിക്കുന്ന തുക സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് മുതല്‍ക്കൂട്ടുകയും ചെയ്യും. 480 ജീവനക്കാര്‍ക്ക് ഉടന്‍തന്നെ അവധിയെടുക്കണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയിരുന്നു.
അമേരിക്ക അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായി ജീവനക്കാരുടെ നിയമനം മരവിപ്പിക്കല്‍, ശമ്പള വര്‍ധന ഒഴിവാക്കല്‍, യാത്ര ബത്ത നിര്‍ത്തലാക്കല്‍ എന്നിവയോട് അനുഭാവം പ്രകടിപ്പിക്കുന്നതിനും മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം ലഭിക്കുന്നതിനുമാണ് പ്രസിഡന്റ് ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഈ വര്‍ഷം പൂര്‍ത്തിയാക്കുന്നതുവരെ മാസവരുമാനത്തില്‍ നിന്നുള്ള സംഭാവന തുടരുമെന്നും സൂചനയുണ്ട്.
കോപ്പേൽ പള്ളിയുടെ ഭരണം കാംഷിച്ചുനടക്കുന്ന ആ പരമ ബോറൻ ചേന
ReplyDeleteതോമയുടെ ( തോമസ് വല്യപ്പൻ ) ന്റെ ഫോട്ടോ ഒന്ന് ഈ ബ്ലോഗിൽ ഇടാമോ
ബ്ലോഗ് മാസ്റ്ററെ , പ്ലീസ് . ഞങ്ങൾക്ക് ഒന്ന് വിശാലമായി കാണാനാണ് .
A . V . തോമ (ചേന ) ഓരോ പൊതുയോഗത്തിലും പുതിയ പുതിയ പുതുമുഖങ്ങളേ കൊണ്ടുവരുന്നു.
ReplyDeleteഈ തവണ ഏതാണാവോ പുതിയ അവതാരം?
ആദൃം Castle Hill നിന്ന് പന്നിയെ ഇറക്കി (കുരിശ് മോഷ്ടിച്ച പന്നി).
രണ്ടാമനായി വന്നത് പൊതുയോഗം എന്നേന്ന് അറിയാ൯ പാടില്ലാത്ത Plano Dr. കൊണ്ടുവന്നു.
മൂനാമനായി ഉയ൪ത്തേഴുനേറ്റ നീ൪ക്കോലി ഇ൪വിങ്ങിലേ ഒളിക്യാമറമാ൯.
A . V . തോമയുടെ മറ്റൊരു മുഖച്ചായ ഇ൪വിങ്ങിലേ പൊതുയോഗ അമ്മായി.
A . V . തോമയുടെ മറ്റൊരു കഥാപാത്രം ദേ എത്തി, മക്കള്‍ ഫോട്ടോ You Tubeല്‍ വന്നാലോ, എന്നൊരുപേടി. ആ വാപൊളിയ൯ പിന്നേയും വിടുവാ വിടുന്നു, അവന് പളളില്‍ ഒളിക്യാമറ വേണം എന്ന്. അവന്റെ സ്വന്തം ഭാര്യ ഫാ.സാശേരിയേ കെട്ടിപിടിച്ച് ഏങ്ങി ഏങ്ങി കരയുന്ന വീഡിയോ ഏയ൪പോട്ടില്‍ ജെനങ്ങള്‍ കണ്ടതായി പരാതി.
ഫാ.സാശേരി, കോപ്പലില്‍ ദേ വന്നു... ദാ പോയി അന്നൃന്റെ പെണ്ണുമായി...
ഏ. V . തോമയുടെ മക്കള്‍ക്കും വേണ്ട ക്ലാവ൪ പക്ഷിയേ!
ReplyDeleteഏ. V . തോമയ്ക്ക് വേണം ക്ലാവ൪ പക്ഷിയേ!
ഏ. V . തോമയുടെ മക്കള്‍ കുരിശ് രൂപമുളള ഇംഗ്ലീഷ് പളളിയില്‍ പോകുന്നു.
മലയാളവും ഇംഗ്ലീഷും മിക്സ് ചെയാത്ത ലാറ്റീ൯ പളളിയില്‍ പോകുന്നു.
ഏ. V . തോമ മലയാളവും ഇംഗ്ലീഷും മിക്സ് ചെയുന്ന സീറോ പളളിയില്‍ പോകുന്നു.
ഏ. V . തോമയുടെ മക്കള്‍ക്ക് കോളേജും ജോലിയും കിട്ടുന്നതുവരെ കുരിശ് രൂപമുളള ലാറ്റീ൯ ഇംഗ്ലീഷ് പളളിയില്‍ പോയിരുന്നു.
നാട്ടുകാരെയും അവരുടെ മക്കളെയും നശിപ്പിക്കാ൯ കോപ്പലിലെ സീറോ മലബാ൪ പളളില്‍ വന്നുചാടി, അതാണ് ഏ. V . തോമ!
ഏ.വി.ചേന, പുതുമന മാത്യൂ , ശാശ്ശേരി ,ചാലിശ്ശേരി , ഷോജി, വാഴപ്പനാടി, നോർക്കാ അപ്പി, ഊമ്പിലു വേലി ,അന്ത്യാളം പുണ്യവാളൻ കമ്പ്യൂട്ടർ എൻജിനീയർ ഇവരുടെയൊക്കെ മൂട് താങ്ങികളും കൂട്ടിക്കൊടുപ്പുകാരും അടിവസ്ത്രം അലക്കുകാരും ഇങ്ങനെ ഇങ്ങനെ കുറെ ഏറെ വിശുദ്ധന്മാരുടെ പേരുകൾ മാത്രം വായിച്ചു കഷ്ടപ്പെടുന്ന യാളുകൾ ധാരാളമാണ്. . അവരുടെയൊക്കെ ഒരു ഫോട്ടോ പോലും കാണിച്ചു ഞങ്ങളെപ്പോലെയുള്ള വിശ്വാസികളെ ആശ്വസിപ്പിക്കുക ക്രിസ്തീയമാണ്. ന്യൂയോർക്കുകാരായ ഞങ്ങളുടെ അഭിലാഷം നിറവേറ്റണേ ... ഈ ലോകത്തിൽ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്ക്ക് കൂടി അറിയാമല്ലോ...നിങ്ങളുടെ ..
ReplyDeleteമത്തായിചേട്ടൻ..ന്യൂയോർക്ക്.
ഓ.സി.ഐ കാര്‍ഡ് ആജീവനാന്ത വിസ ആണെന്നുള്ള പ്രസ്താവന ശരിയല്ല : പ്രവാസി ആക്ഷന്‍ കൗണ്‍സില്‍
ReplyDeleteന്യൂയോര്‍ക്ക്: ഓ.സി.ഐ. കാര്‍ഡ് ആജീവനാന്ത വിസയാണെന്നു തെറ്റിദ്ധരിച്ച് ആ കാര്‍ഡ് മാത്രം കൊണ്ട് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണമെന്ന് പ്രവാസി ആക്ഷന്‍ കൗണ്‍സില്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ തോമസ് ടി. ഉമ്മനും അലക്സ് വിളനിലം കോശിയും ഒരു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഓ.സി.ഐ. കാര്‍ഡിനെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ പല പ്രസ്താവനകള്‍ ശ്രദ്ധയില്‍ പെട്ടതുകൊണ്ടാണ് ഇങ്ങനെ ഒരു മുന്നറിയിപ്പ് നല്‍കുന്നതെന്ന് ഇരുവരും പറഞ്ഞു. ഓ.സി.ഐ. കാര്‍ഡും അതോടൊപ്പം നിങ്ങള്‍ക്ക് പൗരത്വമുള്ള രാജ്യത്തുനിന്നും ലഭിച്ച പാസ്പോര്‍ട്ടില്‍ "യു" വിസാ സ്റ്റിക്കറും ഉണ്ടെങ്കില്‍ മാത്രമേ ഇപ്പോഴത്തെ നിലയില്‍ ഇന്ത്യയില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ. പഴയ പാസ്പോര്‍ട്ടിലാണ് "യു" വിസാ സ്റ്റിക്കര്‍ എങ്കില്‍ പഴയ പാസ്പോര്‍ട്ടും പുതിയ പാസ്പോര്‍ട്ടും ഓ.സി.ഐ. കാര്‍ഡും എല്ലാമായിട്ടു വേണം യാത്ര ചെയ്യുവാന്‍ .
ഇപ്പോഴത്തെ സ്ഥിതിയില്‍ ഓ.സി.ഐ. കാര്‍ഡ് എന്നാല്‍ ആജീവനാന്ത വിസ എന്നായിരുന്നു തുടക്കത്തില്‍ പ്രവാസികളെ ധരിപ്പിച്ചിരുന്നത്. പക്ഷെ, ഓ.സി.ഐ. കാര്‍ഡിനോടൊപ്പം നമ്മുടെ പക്കലുള്ള അമേരിക്കന്‍, അല്ലെങ്കില്‍ പൗരത്വം സ്വീകരിച്ചിരിക്കുന്ന രാജ്യത്തെ, പാസ്പോര്‍ട്ടില്‍ " യു "വിസ സ്റ്റിക്കര്‍ പതിക്കും . അതാണ് വിസാ ആയി സ്വീകരിച്ചിരിക്കുന്നത് . ഓ.സി.ഐ. കാര്‍ഡ് റീ-ഇഷ്യൂ ചെയ്യണമെന്ന പുതിയ നിബന്ധന ഇന്ത്യാ ഗവണ്മെന്റ് കൊണ്ടുവരുന്നത് പിന്നീടാണ്. ഈ കാര്‍ഡ് കാലാകാലങ്ങളില്‍ പുതുക്കണമെന്നോ അതിനായി വീണ്ടും പണം ചിലവഴിക്കണമെന്നോ ഒന്നും തന്നെ തുടക്കത്തില്‍ പറഞ്ഞിരുന്നില്ല. "ലൈഫ് ലോങ് വിസ" അഥവാ ആജീവനാന്ത വിസ എന്നാല്‍ കാലാവധി ഇല്ലാത്ത വിസ എന്നര്‍ത്ഥം (ഈ വിസയുടെ കാലാവധി 99 വര്‍ഷം ആണെന്നുകൂടി ഓര്‍ക്കുക). ലക്ഷക്കണക്കിനു പേരെക്കൊണ്ട് ഈ വിസ എടുപ്പിച്ചതിനു ശേഷം പിന്നീടാണ് ഇന്ത്യാ ഗവണ്മെന്റ് പുതിയ നിബന്ധനകളും നിയമങ്ങളുമൊക്കെ തട്ടിക്കൂട്ടിയെടുത്തത്. പ്രവാസികളെ ചൂഷണം ചെയ്ത് പണം തട്ടിയെടുക്കുക എന്ന ഒരൊറ്റ ഉദ്ദേശമേ ഈ പുതിയ നിബന്ധനകളിലൂടെ അവര്‍ ലക്ഷ്യമിടുന്നുള്ളൂ.
ഈ പുതിയ നിബന്ധനക്കെതിരെയാണ് നമ്മള്‍ ഒറ്റക്കെട്ടായി നിന്ന് പ്രതിഷേധിക്കേണ്ടത്. പാസ്പോര്‍ട്ടില്‍ ഒട്ടിച്ചിരിക്കുന്ന "യു" വിസ ഓ.സി.ഐ. കാര്‍ഡിലേക്ക് മാറ്റുക എന്നതാണ് ഇപ്പോഴത്തെ നമ്മുടെ ആവശ്യം. അല്ലാത്തപക്ഷം ആ കാര്‍ഡിന് യാതൊരു വിലയുമില്ല. അതൊരു രജിസ്‌ട്രേഷന്‍ ബുക്ക് മാത്രമാണെന്ന അവകാശവാദമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. പി.ഐ.ഓ. കാര്‍ഡ് പ്രയോഗത്തില്‍ കൊണ്ടുവന്നതിനു ശേഷമാണ് ഓ.സി.ഐ. കാര്‍ഡ് അവതരിപ്പിച്ചത്. പി.ഐ.ഒ. കാര്‍ഡിനേക്കാള്‍ ഗുണകരവും വിശേഷണങ്ങളുമുള്ള ഓ.സി.ഐ. കാര്‍ഡ് എടുക്കുവാന്‍ അമേരിക്കയിലുടനീളം ഓ.സി.ഐ. ക്യാമ്പുകള്‍ സംഘടിപ്പിച്ച് ലക്ഷക്കണക്കിന് ഇന്ത്യക്കാരെ അതിന് പ്രേരിപ്പിച്ച് ഇന്ത്യാ ഗവണ്മെന്റിനേയും ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളേയും സഹായിക്കാന്‍ എല്ലാ സംഘടനകളും രംഗത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വഞ്ചനാത്മകമായ സമീപനമാണ് ഇന്ത്യാ ഗവണ്മെന്റില്‍ നിന്ന് പ്രവാസികള്‍ നേരിടുന്നത്. അത് അനുവദിച്ചു കൊടുത്തുകൂടാ. അവര്‍ പറഞ്ഞ വാക്കു പാലിക്കുകയും തെറ്റായ രീതിയില്‍ പ്രവാസികളെ ചൂഷണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുകയും വേണം. അതിനുവേണ്ടിയാകണം നാം ശബ്ദമുയര്‍ത്തേണ്ടത്.
പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന നിബന്ധനകള്‍ ഒഴിവാക്കുവാന്‍ അധികാരികളോട് ആവശ്യപ്പെടുകയും നമ്മുടെ ആവശ്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്യുവാന്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുകയും നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുവാന്‍ ഒരിക്കല്‍ കൂടെ അഭ്യര്‍ത്ഥിക്കുന്നു.